അനുജന്റെ മരണസര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നതിനിടെ അപകടം; അനുജന്‍ മരിച്ചതിന്റെ 41-ാം ദിവസം ജ്യേഷ്ഠനും മരിച്ചു, ഇരട്ട ദുരന്തത്തില്‍ പതറി കുടുംബം

41-ാം ദിവസം മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നതിനിടെ ജ്യേഷ്ഠനും ബൈക്ക് അപകടത്തില്‍ തന്നെ മരണപ്പെടുകയായിരുന്നു.

തൃശ്ശൂര്‍: അനുജന്‍ മരിച്ച് 41-ാം ദിവസം ജ്യേഷ്ഠനും മരിച്ചു. ഇരട്ട ദുരന്തത്തില്‍ പതറിയിരിക്കുകയാണ് കുടുംബം. അനുജന്‍ ബൈക്ക് അപകടത്തിലാണ് മരിച്ചത്. 41-ാം ദിവസം മരണ സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ പോകുന്നതിനിടെ ജ്യേഷ്ഠനും ബൈക്ക് അപകടത്തില്‍ തന്നെ മരണപ്പെടുകയായിരുന്നു. അടയ്ക്കാപുത്തൂര്‍ കാഞ്ഞിംകുന്നത്ത് പരേതരായ അയ്യപ്പന്റെയും പാറുവിന്റെയും മകന്‍ ഉണ്ണികൃഷ്ണന്‍ (48) ആണ് മരിച്ചത്.

40 ദിവസം മുന്‍പ് അനുജന്‍ വേലായുധന്‍ കോയമ്പത്തൂരില്‍ പ്ലബിങ്‌ ജോലി കഴിഞ്ഞു രാത്രി ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്നതിനിടെ ബസ് ബൈക്കില്‍ ഇടിച്ചാണ് മരിച്ചത്. ഇതിന്റെ മരണ സര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും ശരിയാക്കുന്നതിനു വേണ്ടി ജ്യേഷ്ഠന്‍ ഉണ്ണികൃഷ്ണന്‍ കോയമ്പത്തൂരില്‍ പോയി തിരിച്ചു വരുന്നതിനിടെയാണ് ബൈക്ക് അപകടത്തില്‍പ്പെട്ടത്.

ബൈക്കില്‍ അടയ്ക്കാപുത്തൂരിലേക്കു വരുമ്പോള്‍ പത്തിരിപ്പാല ഭാഗത്ത് റോഡില്‍ ചെളിവെള്ളം നിറഞ്ഞ കുഴിയില്‍ വീഴുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ഉണ്ണികൃഷ്ണന്‍ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണു മരണപ്പെട്ടത്. ജയശ്രീയാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ. മക്കള്‍: നയനം, തേജസ്സ്.

Exit mobile version