ബീഫ് കറിയും കപ്പയും, ചിക്കന്‍ കറിയും ചപ്പാത്തിയും; വിയ്യൂരിനെ മാതൃകയാക്കി സ്‌പെഷ്യല്‍ കോംബോ ഓഫറുമായി കോഴിക്കോട് ജില്ലാ ജയിലും

ബീഫ് കറിയും കപ്പയും ചിക്കന്‍ കറിയും ചപ്പാത്തിയും ആണ് ഇവിടുത്തെ സ്‌പെഷ്യല്‍.

കോഴിക്കോട്: ചൂടുള്ള ബിരിയാണി, ചിക്കന്‍ കറി, ചപ്പാത്തി, കേക്ക്, വെള്ളം തുടങ്ങിയവയായിരുന്നു വിയ്യൂര്‍ ജയിലിലെ സ്‌പെഷ്യല്‍ കോംബോ. ഇതിന് ആവശ്യക്കാര്‍ നിരവധിയായിരുന്നു. ഇപ്പോഴും തള്ളിക്കയറ്റമാണ് ഇവിടേയ്ക്ക്. ഇപ്പോള്‍ വിയ്യൂര്‍ ജയിലിന് സമാനമായി കോഴിക്കോട് ജില്ലാ ജയിലിലും സ്‌പെഷ്യല്‍ കോംബോ ഇറക്കിയിരിക്കുകയാണ്.

ബീഫ് കറിയും കപ്പയും ചിക്കന്‍ കറിയും ചപ്പാത്തിയും ആണ് ഇവിടുത്തെ സ്‌പെഷ്യല്‍. 200 ഗ്രാം ബീഫ് കറിയും നാല് ചപ്പാത്തിയും 300 ഗ്രാം കപ്പയും മില്‍ക്ക് പേഡയും ഒരു കുപ്പി വെള്ളവും ഉള്‍പ്പെട്ടതാണ് ബീഫ് കോംബോ.

ചിക്കന്‍ കോംബോയില്‍ 200 ഗ്രാം ചിക്കന്‍ കറിയും അഞ്ച് ചപ്പാത്തിയും 100 ഗ്രാം ചിക്കന്‍ ഡ്രൈ ഫ്രൈയും ഒരു കുപ്പി വെള്ളവും മില്‍ക്ക് പേഡയും ഉണ്ടാകും. രണ്ടു കോംബോയ്ക്കും വില 127 തന്നെയാണ്. ഇപ്പോള്‍ ഓണ്‍ലൈന്‍ സൈറ്റായ സ്വിഗ്ഗിയുമായി കരാറുണ്ട്. പദ്ധതി ഉദ്ഘാടനം ജില്ലാ ജയിലിന്റെ പുറത്തുള്ള കൗണ്ടറില്‍ ഉത്തരമേഖല ഡിഐജി സാം തങ്കയ്യന്‍ നിര്‍വഹിച്ചു.

Exit mobile version