വീടുപൂട്ടി മാതാപിതാക്കള്‍ പോയി, പ്രകോപിതനായ മകന്‍ വഴിയാത്രക്കാരെ ആക്രമിച്ചു; കാല്‍നടക്കാരെയും ബൈക്ക് യാത്രക്കാരെയും കല്ലെറിഞ്ഞ് വീഴ്ത്തി! യുവാവ് ലഹരിക്ക് അടിമയെന്ന് പോലീസ്

അതിക്രമം കലശലായതോടെ യുവാവിനെ പിടിച്ച് നാട്ടുകാര്‍ പിടിച്ച് ഈസ്റ്റ് പോലീസില്‍ ഏല്‍പ്പിച്ചു.

കോട്ടയം: വീടുപൂട്ടി മാതാപിതാക്കള്‍ പോയതില്‍ പ്രകോപിതനായ യുവാവ് വഴിയാത്രക്കാരെ ആക്രമിച്ചു. കാല്‍നടക്കാര്‍ക്ക് നേരെയും ബൈക്ക് യാത്രക്കാരെയും യുവാവ് കല്ലെറിഞ്ഞ് വീഴ്ത്തുകയാണ് ചെയ്തത്. പൊന്‍പള്ളി കവലയ്ക്കു സമീപം വാടകയ്ക്കു താമസിക്കുന്ന തമിഴ്‌നാട് സ്വദേശി ആബേലാ (സാം 21) ണ് അതിക്രമം കാണിച്ചത്.

അതിക്രമം കലശലായതോടെ യുവാവിനെ പിടിച്ച് നാട്ടുകാര്‍ പിടിച്ച് ഈസ്റ്റ് പോലീസില്‍ ഏല്‍പ്പിച്ചു. വീടു പൂട്ടി മാതാപിതാക്കള്‍ പുറത്തു പോയതിനു പിന്നാലെയാണ് യുവാവ് വീട്ടിലെത്തിയത്. തുടര്‍ന്ന് വീട്ടിനകത്ത് കയറാനായില്ല. ഇതാണ് ഇയാളെ പ്രകോപിച്ചത്. സ്‌കൂള്‍ വിടുന്ന സമയം ആയതിനാല്‍ റോഡില്‍ തിരക്കുണ്ടായിരുന്നു.

ഇതുവഴി ബൈക്കില്‍ എത്തിയ ദമ്പതികള്‍ അടക്കം 7 പേരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ചു. ഇതോടെയാണ് നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചത്. തുടര്‍ന്നു പോലീസിന് കൈമാറുകയായിരുന്നു. യുവാവ് ലഹരിക്ക് അടിമയാണെന്നു പോലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയായുള്ള മാനസിക വിഷാദമാണ് ആളുകളെ ഉപദ്രവിക്കുന്നതില്‍ എത്തിയത്. യുവാവിനെ കസ്റ്റഡിയില്‍ എടുത്ത പോലീസ്, കുറിച്ചി ഗവ. ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ലഹരി വിമോചന വാര്‍ഡില്‍ പ്രവേശിപ്പിച്ചു.

Exit mobile version