‘ഈ ചിരി മായില്ല, ഇവര്‍ അനാഥമാകില്ല’ പുഴയില്‍ മുങ്ങിതാഴ്ന്ന ബാലസംഘ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ഇറങ്ങുന്നതിനിടെ മരണപ്പെട്ട പ്രവര്‍ത്തകന് വീട് വെച്ച് നല്‍കാനൊരുങ്ങി ഡിവൈഎഫ്‌ഐ

കര്‍ണാടക കല്ലടുക്കയില്‍ സുഹൃത്തിന്റെ വിവാഹചടങ്ങിന് പോകവെ ആയിരുന്നു അപകടം.

കാസര്‍കോട്‌: പുഴയില്‍ മുങ്ങിതാഴ്ന്ന ബാലസംഘം പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മരണപ്പെട്ട പ്രവര്‍ത്തകന് വീട് വെച്ച് നല്‍കാനൊരുങ്ങി ഡിവൈഎഫ്‌ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമാണ് വീട് നിര്‍മ്മിച്ച് നല്‍കുന്ന കാര്യം പുറത്ത് വിട്ടത്.

ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക് ട്രഷറര്‍ ആയിരുന്ന അജിത്കുമാര്‍ ശനിയാഴ്ച വൈകീട്ട് ഏഴ് മണിയോടെയാണ് മുങ്ങി മരിച്ചത്. പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ എടുത്തുചാടുകയായിരുന്നു അജിത്കുമാര്‍. കുട്ടിയെ രക്ഷപ്പെടുത്തിയെങ്കിലും അജിത്കുമാര്‍ മുങ്ങി മരിക്കുകയായിരുന്നു. കര്‍ണാടക കല്ലടുക്കയില്‍ സുഹൃത്തിന്റെ വിവാഹചടങ്ങിന് പോകവെ ആയിരുന്നു അപകടം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഈ ചിരി മായില്ല,ഇവര്‍ അനാഥമാകില്ല…

അജിത് കുമ്പളയുടെ ഉറ്റവര്‍ക്ക് അവന്റെ സഖാക്കള്‍ തണലൊരുക്കും.ഡിവൈഎഫ്ഐ കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയാണ് അജിത്തിന്റ കുടുംബത്തിന് സ്നേഹ വീടൊരുക്കാന്‍ തീരുമാനിച്ചത്.

ഡി.വൈ.എഫ്.ഐ കുമ്പള ബ്ലോക്ക് ട്രഷറര്‍ ആയിരുന്ന അജിത്, വെള്ളത്തില്‍ മുങ്ങിത്താഴുന്ന മനീഷ് എന്ന ബാലനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുങ്ങി മരിച്ചത്. ഡിവൈഎഫ്ഐ

Exit mobile version