കാറിനു പിന്നില്‍ ദുബായ് ഷെയ്ഖിന്റെ പടം പതിപ്പിച്ചു; ഒസാമ ബിന്‍ ലാദന്റേതെന്നു കരുതി പോലീസ് കാര്‍ പിടികൂടി

എന്നാല്‍ ചിത്രം അന്തരിച്ച ദുബായ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെതായിരുന്നു.

തൃശ്ശൂര്‍: കാറിനു പിന്നില്‍ പതിപ്പിച്ച ചിത്രം അല്‍ ഖ്വയ്ദ നേതാവ് ഒസാമ ബിന്‍ ലാദന്റേതെന്നു തെറ്റിദ്ധരിച്ചു പോലീസ് പിടികൂടി. എന്നാല്‍ ചിത്രം അന്തരിച്ച ദുബായ് ഷെയ്ഖ് സെയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെതായിരുന്നു.

പ്രവാസി കുടുംബത്തിലെ യുവാവാണ് കാറിന്റെ പിന്‍ ഗ്ലാസിലും നമ്പര്‍ പ്ലേറ്റിനു മുകളിലും ഡിക്കിയിലും ഷെയ്ഖിന്റെ പടം പതിപ്പിച്ചത്. ഇവരുടെ മുതിര്‍ന്ന ബന്ധുക്കളിലൊരാള്‍ ഷെയ്ഖിന്റെ ജോലിക്കാരനായിരുന്നു. ഇയാള്‍ അയച്ചു കൊടുത്ത പടം ഇവിടെ പ്രിന്റ് ചെയ്തു കാറില്‍ പതിക്കുകയായിരുന്നു.

വര്‍ഷത്തോളമായി കാറില്‍ ചിത്രമുണ്ടെങ്കിലും അടുത്തിടെയാണു ചിത്രം ചിലരുടെ ശ്രദ്ധയില്‍ പെട്ടത്. അവര്‍ ചിത്രം ബിന്‍ ലാദന്റേതെന്നു തെറ്റിദ്ധരിച്ച് ഇവര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കാര്‍ ഉടമയോട് വാഹനവുമായി സ്റ്റേഷനിലെത്താന്‍ പോലീസ് നിര്‍ദേശിച്ചു.

ഗൂഗിളില്‍ ഷെയ്ഖിന്റെ പടം തിരഞ്ഞു പിടിച്ച യുവാക്കള്‍ കാറിലെ പടം ബിന്‍ ലാദന്റേതല്ലെന്നു പോലീസിനെ ബോധ്യപ്പെടുത്തി. എന്നാല്‍ ഇനിയും ഇത്തരം സംശയങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ യുവാക്കള്‍ ചിത്രം നീക്കം ചെയ്തു.

Exit mobile version