ആ അമ്മയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്; അതുകൊണ്ടാണ് അവരെ വിളിച്ചത്! ശൈലജ ടീച്ചറെ അത്രയേറെ വിശ്വാസമായിരുന്നെന്ന് ജിയാസ്

ഇപ്പോളിതാ ആരോഗ്യമന്ത്രിയെ വിളിച്ചതിനെ കുറിച്ച് പറഞ്ഞ് ആ യുവാവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്.

പെരിന്തല്‍മണ്ണ: സഹോദരിയുടെ കുഞ്ഞിന് വേണ്ടി ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച യുവാവിന് ആവശ്യമായ സഹായങ്ങള്‍ ഉറപ്പുവരുത്തിയ ആരോഗ്യമന്ത്രിയുടെ നടപടിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്ത് എത്തിയിരിക്കുന്നത്.

ഇപ്പോളിതാ ആരോഗ്യമന്ത്രിയെ വിളിച്ചതിനെ കുറിച്ച് പറഞ്ഞ് ആ യുവാവ് തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. ഞമ്മക്ക് ആയമ്മയെ ഒരു വിശ്വാസമുണ്ട്. അതുകൊണ്ടാണ് അവരെ തന്നെ നേരിട്ട് വിളിച്ചത്, വേറൊരു രാഷ്ട്രീയ നേതാവിനെയും വിളിച്ചില്ല.

ആരോഗ്യമന്ത്രി വിഷയമറിഞ്ഞാല്‍ വേഗത്തില്‍ ഇടപെടുമെന്ന് അദ്ദേഹത്തിന് ഉറപ്പായിരുന്നു. അതുകൊണ്ടു തന്നെയാണ് മന്ത്രിയെ കാര്യം അറിയിച്ചത്. കുഞ്ഞിന് അടിയന്തിര വൈദ്യസഹായം ആവശ്യമാണെന്ന് ഫേസ്ബുക്ക് കമന്റിലൂടെ സഹായമഭ്യര്‍ത്ഥിച്ച ജിയാസിന് നിമിഷങ്ങള്‍ക്കുള്ളിലാണ് മറുപടി ലഭിച്ചത്.

മന്ത്രിയെ വിളിച്ചതിനെ കുറിച്ച് ജിയാസ് പറയുന്നു.

ആദ്യം ഞങ്ങള്‍ മന്ത്രിയുടെ ഫോണില്‍ നേരിട്ടാണ് വിളിച്ചിരുന്നത്. എന്നാല്‍ തിരക്കിലാണെന്നായിരുന്നു മറുപടി. പിന്നീട് ഫേസ്ബുക്കില്‍ കമന്റിട്ടു. അതിന് പിന്നാലെ മന്ത്രിയുടെ നമ്പറില്‍ നിന്നും തിരിച്ച് കോള്‍ വന്നു. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയാണ് തിരിച്ച് വിളിച്ചത്. എന്താണ് കാര്യമെന്ന് ചോദിച്ചു. കാര്യം വിശദീകരിച്ചപ്പോള്‍ മന്ത്രി തന്നെ നേരിട്ട് വിളിച്ചു. ആവശ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് പറഞ്ഞു.’

ഒരു 20 തവണയെങ്കിലും മന്ത്രിയുടെ പിഎ ഞങ്ങളെ വിളിച്ചിട്ടുണ്ടെന്നും, അതിനിടയില്‍ ആശുപത്രി അധികൃതരും ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരും വിളിച്ചെന്നും ജിയാസ് പറയുന്നു. കുഞ്ഞിന്റെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് വിശദമായ കാര്യങ്ങള്‍ അവര്‍ ചോദിച്ചിരുന്നു.

ഞങ്ങള്‍ ആദ്യം എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റാനാണ് തീരുമാനിച്ചത്. എന്നാല്‍ അവിടെ ബെഡ് ഒഴിവില്ലാത്തതിനാല്‍ ആരോഗ്യമന്ത്രി ഇടപെട്ട് ലിസി ആശുപത്രിയില്‍ ചികിത്സ ലഭ്യമാക്കി. ചെലവെല്ലാം സര്‍ക്കാര്‍ വഹിക്കുമെന്ന് ഉറപ്പും നല്‍കി. ആ അമ്മയെ ഞങ്ങള്‍ക്ക് വിശ്വാസമാണ്. എന്ത് കാര്യമുണ്ടെങ്കിലും മന്ത്രിയെ നേരിട്ട് വിളിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്,’ ജിയാസ് പറഞ്ഞു.

Exit mobile version