നടിയെ ആക്രിച്ച കേസ്: മെമ്മറി കാര്‍ഡിനെ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ഇന്ന് അറിയിക്കും

ന്യൂഡല്‍ഹി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡിനെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ ഇന്ന് സുപ്രീം കോടതിയെ തീരുമാനം അറിയിക്കും. മെമ്മറി കാര്‍ഡ് കേസിന്റെ ഭാഗമായ രേഖ ആണോ തൊണ്ടിമുതല്‍ ആണോ എന്നത് സംബന്ധിച്ച തീരുമാനമാണ് അറിയിക്കുക.

തൊണ്ടി മുതലാണെങ്കില്‍ ദൃശ്യങ്ങള്‍ വിചാരണയ്ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. എന്നാല്‍ കേസ് രേഖയാണെങ്കില്‍ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പ് നടന്‍ ദിലീപിന് കൈമാറുന്ന കാര്യത്തില്‍ ജില്ലാ ജഡ്ജി തീരുമാനം എടുക്കും. അതിനാല്‍ എല്ലാ വശവും ആലോചിച്ച് തീരുമാനം അറിയിക്കണം എന്ന് സുപ്രീം കോടതി ഇന്നലെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. കൃത്യമായി പരിശോധിച്ച ശേഷമെ ഉത്തരം നല്‍കാനെന്നും കോടതി നിര്‍ദ്ദേശിച്ചു.

മെമ്മറി കാര്‍ഡ് കേസ് രേഖയാണെന്നും പകര്‍പ്പിന് അവകാശം ഉണ്ടെന്നും ചൂണ്ടിക്കാട്ടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് സര്‍ക്കാരിനോട് ഇന്നലെ സുപ്രിം കോടതി ഇങ്ങനൊരു ചോദ്യം ചോദിച്ചത്.

കേസിന്റെ ഭാഗമായ രേഖകള്‍ പ്രതിസ്ഥാനത്തുള്ള തനിക്ക് നല്‍കണമെന്നാണ് ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യം നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹ്നിക്കുകയാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്

നടിയെ ആക്രമിച്ച കേസില്‍ നിരപരാധിത്വം തെളിയിക്കാന്‍ വീഡിയോയിലെ സംഭാഷണങ്ങള്‍ ഉപകരിക്കും എന്നാണ് ദിലീപിന്റെ വാദം. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്നും ദിലീപ് വാദിക്കുന്നു.

Exit mobile version