പിഞ്ചുകുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സംശയം, മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു

കുഞ്ഞ് മരിച്ചത് ശ്വസം കിട്ടാതെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ആലപ്പുഴ: ആലപ്പുഴയില്‍ 15 മാസം പ്രായമുള്ള കുഞ്ഞ് വീട്ടിനുള്ളിന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ കൊലപാതകമെന്ന് സംശയം. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കളെ കസ്റ്റഡിയില്‍ എടുത്തു. കുഞ്ഞ് മരിച്ചത് ശ്വസം കിട്ടാതെയെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരെയും കസ്റ്റഡിയില്‍ എടുത്തത്.

ആലപ്പുഴയിലെ പട്ടണക്കാടില്‍ ഇന്നലെ വൈകീട്ടാണ് 15 മാസം പ്രായമായ കുട്ടി വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പട്ടണക്കാട് ഗ്രാമപഞ്ചായത്ത് എട്ടാം വാര്‍ഡ് കൊല്ലംവെളി കോളനിയില്‍ ഷാരോണിന്റെയും ആതിരയുടെയും മകള്‍ ആദിഷയാണ് മരിച്ചത്. നാലുമാസം മുമ്പ് അമ്മായിമ്മയെ അടിച്ച കേസിലെ പ്രതിയാണ് കുഞ്ഞിന്റെ അച്ഛന്‍ എന്ന് പോലീസ് പറയുന്നു.

മുറിയില്‍ ഉറങ്ങികിടക്കുകയായിരുന്ന കുട്ടി ചലനമില്ലാതെ കണ്ടതോടെ ബന്ധുക്കളും അയല്‍ക്കാരും ചേര്‍ന്ന് ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. പരിശോധനയില്‍ കുട്ടിയുടെ വായില്‍ ഒരു പാട് ഉണ്ടായിരുന്നു. മരണത്തില്‍ ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പട്ടണക്കാട് പൊലീസെത്തി വിശദമായ പരിശോധന നടത്തുകയായിരുന്നു.

Exit mobile version