കടക്കെണി; മത്സ്യവ്യാപാരിയായ യുവാവ് ജീവനൊടുക്കി

അമ്പലപ്പുഴ: കടക്കെണിയെ തുടര്‍ന്ന് മത്സ്യവ്യാപാരിയായ യുവാവ് ജീവനൊടുക്കി. തൂങ്ങി മരിച്ചത് പുന്നപ്ര തെക്കുപഞ്ചായത്ത് 11ാം വാര്‍ഡില്‍ കൊല്ലംപറമ്പില്‍ ഫസല്‍(38)ആണ്. ഫസലിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് ഫസലിന്റെ ഭാര്യവീടായ കിഴക്കേതയ്യിലെ വീടിനുള്ളിലാണ്.

ഫസല്‍ വര്‍ഷങ്ങളായി സഹോദരങ്ങളോടൊപ്പം മത്സ്യവ്യാപാരം നടത്തിവരികയായിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ഇവിടുത്തെ മാര്‍ക്കറ്റുകളില്‍ മീന്‍ എത്തിച്ചുള്ള കച്ചവടമാണ് ഫസല്‍ നടത്തിയിരുന്നത്. കേരളത്തിലെ തീരങ്ങളില്‍ മത്സ്യം കിട്ടാതെ വന്നതോടെയായിരുന്നു ഇത്.

കച്ചവടം നടത്തിയത് പലിശയ്ക്ക് പണമെടുത്തായിരുന്നു. ഫസല്‍ മത്സ്യം കയറ്റിവരുന്നതിനിടയില്‍ തമിഴ്‌നാട്ടില്‍ വെച്ച് ലോറി മറിയുകയുണ്ടായി. ഇതില്‍ മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചു. ഇതിനുശേഷം ഫസല്‍ കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്.

Exit mobile version