വിലക്കുറവിന്റെ മറവില്‍ പഴകിയ മുട്ട വില്‍പ്പന; സംസ്ഥാനത്ത് പിടിച്ചെടുത്തത് 30,000 പഴകിയ മുട്ടകള്‍

മലബാര്‍ മേഖലയിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇത്തരം മുട്ടകളാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയില്‍ കണ്ടെത്തി

കോഴിക്കോട്: പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ കേരളത്തിന്റെ വിവിധ മേഖലകളില്‍ എത്തിക്കുന്നുണ്ടെന്ന് കണ്ടെത്തല്‍. ഫാമുകളില്‍ നിന്നും ഒഴുവാക്കുന്ന കോഴിമുട്ടകളാണ് വില്‍പ്പവയ്ക്ക് എത്തിക്കുന്നത്. വില കുറച്ച് കിട്ടുന്നതാണ് ഇത്തരം മുട്ടകള്‍ വ്യാപിക്കാന്‍ കാരണം. മലബാര്‍ മേഖലയിലെ പല ബേക്കറികളിലും കേക്ക് ഉണ്ടാക്കാന്‍ ഉപയോഗിക്കുന്നത് ഇത്തരം മുട്ടകളാണെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനയില്‍ കണ്ടെത്തി.

തമിഴ്‌നാട്ടിലെ ഫാമുകളില്‍ നിന്നാണ് തോട് പൊട്ടിയതും പഴകിയതുമായ കോഴി മുട്ടകള്‍ കേരളത്തിലെത്തിക്കുന്നത്. ഇതിനായി പ്രത്യേക ഏജന്റുമാരുണ്ടെന്നും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. കോഴിക്കോട് രാമനാട്ടുകരയില്‍ ഒരു ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന 30,000 പഴകിയ മുട്ടകളാണ് ഭക്ഷ്യ സുരക്ഷ ഉദ്യോഗസ്ഥര്‍ പിടികൂടി നശിപ്പിച്ചു.

പഴകിയ മുട്ടകള്‍ കേരളത്തിലേയ്ക്ക് എത്തിക്കുന്നതിനും വില്‍പ്പന നടത്തുന്ന എജന്റുമാരെ കണ്ടെത്താന്‍ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന തുടങ്ങിയിട്ടുണ്ട്. ഇത് ആദ്യമായാണ് പൊട്ടിയതും പഴകിയതുമായ കോഴിമുട്ടകള്‍ മലബാര്‍ മേഖലയിലെ ബേക്കറികള്‍ക്ക് വേണ്ടി വ്യാപകമായി എത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത്.

ഈ മുട്ടകള്‍ വില്‍പ്പന നടത്തിയവര്‍ക്കും ഉപയോഗിച്ചവര്‍ക്കുമെതിരെ ക്രിമിനല്‍ കുറ്റം ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. കാഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലെ പല ബേക്കറിളിലാണ് ഇത്തരത്തിലുള്ള മുട്ടകള്‍ വ്യാപകമായി ഉപയോഗിക്കുന്നത്.

Exit mobile version