ഡോ. ഡി ബാബുപോളിന്റെ ഭൗതിക ശരീരം സംസ്‌കരിച്ചു

അമ്മയെ സംസ്‌കരിച്ചിട്ടുള്ള കുടുംബ കല്ലറയായ പെരുമ്പാവൂരിലെ കുറുംപ്പുപടി സെന്റ്‌മേരീസ് കത്തീഡ്രലിലാണ് ബാബുപോള്‍ അന്ത്യവിശ്രമം കൊള്ളുക.

പെരുമ്പാവൂര്‍: ഡോ. ഡി ബാബുപോള്‍ ഇനി ഓര്‍മ്മ. അദ്ദേഹത്തിന്റെ ഭൗതിക ശരീരം പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. അമ്മയെ സംസ്‌കരിച്ചിട്ടുള്ള കുടുംബ കല്ലറയായ പെരുമ്പാവൂരിലെ കുറുംപ്പുപടി സെന്റ്‌മേരീസ് കത്തീഡ്രലിലാണ് ബാബുപോള്‍ അന്ത്യവിശ്രമം കൊള്ളുക.

ബസേലിയസ് തോമസ് പ്രഥമന്‍ കാത്തോലിക ബാവയുടെ കാര്‍മികത്വത്തിലാണ് സംസ്‌കാരചടങ്ങുകള്‍ നടന്നത്. മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിയും എഴുത്തുകാരനും പ്രഭാഷകനുമായിരുന്ന അദ്ദേഹം ഭരണകര്‍ത്താവ്, പ്രഭാഷകന്‍, എഴുത്തുകാരന്‍ എന്നീ നിലകളിലെല്ലാം കഴിവ് തെളിയിച്ച ബഹുമുഖ പ്രതിഭയായിരുന്നു.

കലാസാംസ്‌കാരികസാമൂഹ്യ രംഗത്തെ നിരവധി പ്രമുഖരും നാട്ടുകാരും ബാബുപോളിന് അന്ത്യാജ്ഞലി അര്‍പ്പിക്കാനെത്തിയിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ശനിയാഴ്ച പുലര്‍ച്ചെയാണ് ബാബുപോള്‍ അന്തരിച്ചത്. 78 വയസായിരുന്നു.

Exit mobile version