മാവോയിസ്റ്റ് ഭീഷണി ഭയക്കുന്നില്ല, അതുകൊണ്ട് തന്നെ സുരക്ഷാ ഉദ്യോഗസ്ഥനെ ആവശ്യമില്ല; ഇടതു സ്ഥാനാര്‍ത്ഥി പിപി സുനീര്‍

വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

വയനാട്: മാവോയിസ്റ്റ് ഭീഷണി ഭയക്കുന്നില്ലെന്ന് വയനാട് ലോക്‌സഭാ മണ്ഡലം ഇടതു സ്ഥാനാര്‍ത്ഥി പിപി സുനീര്‍. ഭയമില്ലാത്ത തനിക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ ആവശ്യമില്ലെന്നും നേതാവ് പറയുന്നു. ഇക്കാര്യം അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

വയനാട്ടിലെ സ്ഥാനാര്‍ത്ഥികള്‍ക്ക് മാവോയിസ്റ്റ് ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നേതാക്കള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥനെ നിയമിച്ചത്. വയനാട്ടിലെ എല്‍ഡിഎഫ്-എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെയാണ് മാവോയിസ്റ്റുകള്‍ ലക്ഷ്യമിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

സ്ഥാനാര്‍ത്ഥികളെ തട്ടിക്കൊണ്ടു പോകാനോ പ്രചാരണ സ്ഥലത്ത് മാവോയിസ്റ്റുകള്‍ ആക്രമണം നടത്താനോ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന മേഖലകളില്‍ സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം നടത്തുമ്പോള്‍ പ്രത്യേക സുരക്ഷ ഉറപ്പാക്കണമെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Exit mobile version