ആള്‍ത്താമസമില്ലാത്ത വീട്ടില്‍ നിന്ന് യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി

പരിശോധനയില്‍ മൃതദേഹത്തിനു സമീപത്ത് നിന്ന് രാംകുമാറിന്റെ ഡ്രൈവിങ് ലൈസന്‍സും സുശീലയുടെ എടിഎം കാര്‍ഡും കണ്ടെത്തി

മറയൂര്‍: ആള്‍ത്താമസമില്ലാത്ത വീട്ടിനുള്ളില്‍ നിന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്ദ്രാനഗര്‍ പട്ടത്തലച്ചി ഭാഗത്തെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് യുവതിയുടെയും യുവാവിന്റെയും മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയത്.

മറയൂര്‍ പട്ടിക്കാട് സ്വദേശി രാംകുമാര്‍(36), കുട്ടാംകുഴി സ്വദേശിനി സുശീല(36) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 2001 ല്‍ ആദിവാസി പുനരധിവാസ കോളനിയായി നല്‍കിയ സ്ഥലമായതിനാല്‍ ഇവിടങ്ങളില്‍ ആധികവും ആള്‍ത്താമസനില്ലാത്ത് വീടുകളായിരിക്കും.

ഇന്നലെ വൈകിട്ട് നാലു മണിയോടെ പട്ടത്തലച്ചി സ്വദേശി സുബ്രമഹ്ണ്യന്‍ ആടുമേയ്ക്കാന്‍ പോയപ്പോഴാണ് മൃതദേഹം കണ്ടെത്തിത്. തുടര്‍ന്ന് മറയൂര്‍ പോലീസില്‍ വിവരമറിയിച്ചു. അഡീഷണല്‍ എസ്ഐ ടിആര്‍ രാജന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അന്വേഷണം ആരംഭിച്ചു.

തുടര്‍ന്നുളള പരിശോധനയില്‍ മൃതദേഹത്തിനു സമീപത്ത് നിന്ന് രാംകുമാറിന്റെ ഡ്രൈവിങ് ലൈസന്‍സും സുശീലയുടെ എടിഎം കാര്‍ഡും കണ്ടെത്തി. ഇതനുസരിച്ചാണ് ഉരുവരെയും തിരിച്ചറിഞ്ഞത്. വേറെ കുടുംബവും കുട്ടികളുമുള്ള കമിതാക്കളായ ഇവരെ ഒരാഴ്ച മുന്‍പ് കാണാതായിരുന്നു. ഇരുവരുടെയും ബന്ധുക്കളെത്തി മൃതദേഹം തിരിച്ചറിഞ്ഞു.

Exit mobile version