വയനാട്ടിലെ വനം മേഖലകളില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം

വയനാടിന്റെ അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക-തമിഴ്നാട് വന പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് വയനാട് വന്യജീവി സങ്കേതവും നോര്‍ത്ത് വയനാട് വനം ഡിവിഷനും കടുത്ത ജാഗ്രത പുലര്‍ത്തുന്നത്

കല്‍പ്പറ്റ: വയനാട്ടില്‍ ഉണ്ടായ കാട്ടുതീയുടെ പശ്ചാത്തലത്തില്‍ വനം മേഖലകളില്‍ വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.

കഴിഞ്ഞ ദിവസങ്ങളില്‍ ബാണാസുര മല തൃശ്ശിലേരി, മുത്തുമാരി, പനവല്ലി തേക്ക് തോട്ടം ബന്ദിപ്പൂരിലും മുതുമലയിലുമായി 119,7 ഹെക്ടര്‍ വനം എന്നിവിടങ്ങളില്‍ അതിശക്തമായ കാട്ടുതീ പടര്‍ന്ന സാഹചര്യത്തിലാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്. അതോടൊപ്പം വന്യജീവി സങ്കേതത്തിനുള്ളിലും കാടിനകത്തും പ്രവേശനം നിയന്ത്രിച്ചു.

വയനാടിന്റെ അതിര്‍ത്തി പങ്കിടുന്ന കര്‍ണാടക-തമിഴ്നാട് വന പ്രദേശങ്ങളില്‍ കാട്ടുതീ പടരുന്ന സാഹചര്യത്തിലാണ് വയനാട് വന്യജീവി സങ്കേതവും നോര്‍ത്ത് വയനാട് വനം ഡിവിഷനും കടുത്ത ജാഗ്രത പുലര്‍ത്തുന്നത്.

ഇവിടങ്ങളില്‍ നിരീക്ഷണം ശക്തമാക്കാന്‍ വനപാലകരുടെ സാന്നിധ്യം ഉറപ്പുവരുത്താനും വനംവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

Exit mobile version