കണ്‍സഷന്‍ നല്‍കുന്നുവെന്ന് കരുതി പിടിച്ച് തള്ളേണ്ട, അവര്‍ക്കും ഉണ്ട് അവകാശം; വിദ്യാര്‍ത്ഥികള്‍ ഇരുന്ന് യാത്ര ചെയ്യുന്നത് വിലക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി!

നേരത്തെ കണ്‍സക്ഷന്‍ ടിക്കറ്റാണെന്ന് കാണിച്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍ സമ്മതിക്കുകയില്ലായിരുന്നു.

കൊച്ചി: സ്വകാര്യ ബസുകളില്‍ വിദ്യാര്‍ത്ഥികളെ ഇരുന്ന് യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കുന്നത് പാടില്ലെന്ന നിര്‍ണ്ണായക തീരുമാനവുമായി ഹൈക്കോടതി. വിദ്യാര്‍ത്ഥികള്‍ക്ക് ഇളവ് അനുവദിക്കാന്‍ ബസ് ഉടമകള്‍ക്ക് ബാധ്യതയില്ലെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഓള്‍ കേരള ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷനും മറ്റു ചിലരും സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമര്‍ശം.

നേരത്തെ കണ്‍സക്ഷന്‍ ടിക്കറ്റാണെന്ന് കാണിച്ച് സീറ്റുകള്‍ ഒഴിഞ്ഞുകിടന്നാലും വിദ്യാര്‍ത്ഥികളെ ബസ് ജീവനക്കാര്‍ ഇരിക്കാന്‍ സമ്മതിക്കുകയില്ലായിരുന്നു. ബുക്കുകള്‍ നിറച്ച ബാഗും ചുമന്ന് നില്‍ക്കാനായിരുന്നു ഈ പാവങ്ങളുടെ വിധി. ഈ വാര്‍ത്ത ജനസമൂഹത്തില്‍ എത്തിയതോടെയാണ് അന്വേഷണത്തിന് കോടതി നിര്‍ദേശിച്ചത്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം കൂടി സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസ് അനില്‍ കെ നരേന്ദ്രന്‍ ആണ് കേസ് പരിഗണിക്കുന്നത്. ഹര്‍ജിയില്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറും സംസ്ഥാന പോലീസ് മേധാവിയും കക്ഷികളാണ്.

കോടതിയാണ് ഇവരെ കക്ഷി ചേര്‍ത്തത്. കൊച്ചിയില്‍ വൈറ്റില മൊബിലിറ്റി ഹബ്ബ് അടക്കമുള്ള സ്ഥലങ്ങളില്‍ ഇത്തരം വിവേചനം വിദ്യാര്‍ത്ഥികളോട് കാണിക്കുന്നുണ്ടോയെന്ന് പരിശോധിക്കാനും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കേസ് അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കോടതി പരാമര്‍ശത്തില്‍ ആശ്വാസത്തിലായത് ഒരു പറ്റം വിദ്യാര്‍ത്ഥികളാണ്. ഇതോടെ പ്രതീക്ഷയിലാണ് ഇവരും.

Exit mobile version