അടിപിടി കൂടുന്നത് തടയാന്‍ എത്തി; പോലീസിനെ കണ്ടപ്പാടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു, എതിരാളി മുങ്ങിയ ദേഷ്യത്തില്‍ എസ്‌ഐ മര്‍ദ്ദിച്ചു! സംഭവം മുളങ്കുന്നത്തുകാവില്‍

എതിരാളി രക്ഷപ്പെട്ടതിലുള്ള അരിശംമൂത്ത് അടിപിടികൂടിയിരുന്ന മറ്റെയാള്‍ എസ്‌ഐയുടെ മുഖത്തടിക്കുകയായിരുന്നു.

മുളങ്കുന്നത്തുകാവ്: അടിപിടികൂടുന്നത് അറിഞ്ഞ് തടയാന്‍ എത്തിയ പോലീസ് ഉദ്യാഗസ്ഥനെ മര്‍ദ്ദിച്ച് യുവാവ്. സംഭവസ്ഥലത്തെത്തി അടിപിടികൂടുന്നവരോട് വിവരം ചോദിക്കുന്നതിനിടയില്‍ ഒരാള്‍ രക്ഷപ്പെട്ടു. തന്റെ എതിരാളി രക്ഷപ്പെട്ട ദേഷ്യത്തില്‍ കൈയ്യില്‍ കിട്ടിയ എസ്‌ഐയെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

എതിരാളി രക്ഷപ്പെട്ടതിലുള്ള അരിശംമൂത്ത് അടിപിടികൂടിയിരുന്ന മറ്റെയാള്‍ എസ്‌ഐയുടെ മുഖത്തടിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജ് എസ്‌ഐ അമിര്‍ഷായ്ക്കാണ് അടിയേറ്റത്. പരിക്കുകളോടെ എസ്‌ഐ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സ തേടി. ഇതിനു പിന്നാലെ മുളങ്കുന്നത്തുകാവ് അമ്മാന്‍കുഴി കടങ്ങോട് വീട്ടില്‍ കമലിനെ(29) പോലീസ് അറസ്റ്റ് ചെയ്തു.

ഇയാളെ പിന്നീട് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. ചൊവ്വാഴ്ച രാത്രി എട്ടരയോടെ വെളപ്പായ റെയില്‍വേ മേല്‍പ്പാലത്തിനു താഴെയായിരുന്നു സംഭവം. രാത്രി മദ്യപിച്ച് പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കുന്നത് സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായപ്പോഴാണ് പോലീസില്‍ വിവരമറിയിച്ചത്. ഇതേ തുടര്‍ന്ന് സംഭവസ്ഥലത്തെത്തിയ എ.ഐയെ കമല്‍ അടിക്കുകയായിരുന്നു. പോലീസിന്റെ ജോലി തടസ്സപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

Exit mobile version