കൈമുറിച്ച് രക്തം വീഴ്ത്താന്‍ രാഹുല്‍ ഈശ്വര്‍ ശ്രമം നടത്തിയിട്ടുണ്ടെങ്കില്‍ സര്‍ക്കാര്‍ നടപടി എടുക്കണം; പിഎസ് ശ്രീധരന്‍ പിള്ള

നിലയ്ക്കലില്‍ നടന്ന അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

കോഴിക്കോട്: രക്തം വീഴ്ത്തി ശബരിമല നടയടപ്പിക്കാന്‍ രാഹുല്‍ ഈശ്വര്‍ ആളെ നിര്‍ത്തിയിട്ടുണ്ടായിരുന്നെങ്കില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ള. നിലയ്ക്കലില്‍ നടന്ന അക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പി എസ് ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമലയില്‍ പ്രതിഷേധങ്ങളെ തുടര്‍ന്നുണ്ടായ പൊലീസ് നടപടിക്കെതിരെ ബിജെപി കോടതിയെ സമീപിക്കുമെന്നും ,തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള നീക്കം ചതിയാണെന്നും, ഇത് ശബരിമല തകര്‍ക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണെന്നും ശ്രീധരന്‍ പിള്ള ആരോപിച്ചു.

Exit mobile version