ലോക്‌സഭാ തെരഞ്ഞെടുപ്പ്; പത്തനംതിട്ടയില്‍ ആന്റോ ആന്റണി സ്ഥാനാര്‍ത്ഥിയായേക്കും

ബിജെപി വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞതായും കേരളത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാവും മുകുള്‍ വാസ്നിക് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു

തിരുവനന്തപുരം: പത്തനംതിട്ട ലോക്‌സഭ മണ്ഡലത്തില്‍ സിറ്റിംഗ് എം.പി ആന്റോ ആന്റണി വീണ്ടും സ്ഥാനാര്‍ത്ഥി ആയി എത്തിയേക്കാം. സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്കിന്റെ സാന്നിധ്യത്തില്‍ ഡിസിസിയില്‍ നടന്ന തെരഞ്ഞെടുപ്പ് യോഗത്തില്‍ ആണ് പറഞ്ഞത്.

കഴിഞ്ഞ കാലയളവില്‍ ആന്റോ ആന്റണിക്ക് മണ്ഡലത്തില്‍ മികച്ച പ്രകടനങ്ങള്‍ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇനിയും അത് തുടരാന്‍ കഴിയട്ടെയെന്നും എന്നാണ് മുകുള്‍ വാസ്നിക് യോഗത്തില്‍ പറഞ്ഞു. അതിനാല്‍ ആന്റോ ആന്റണക്ക് ഒരിക്കല്‍ കൂടി അവസരം ലഭിച്ചേക്കും എന്ന സൂചനയാണ് തെരെഞ്ഞടുപ്പ് ആലോചന യോഗത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് യോഗത്തില്‍ പറഞ്ഞത്.

ബിജെപി വാഗ്ദാനങ്ങള്‍ പൊള്ളയാണെന്ന് തെളിഞ്ഞതായും കേരളത്തില്‍ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാനാവും മുകുള്‍ വാസ്നിക് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം ശബരിമല വിഷയത്തില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രതികരണം നടത്തിയില്ല. തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ സംവിധാനം സജീവമാക്കണമെന്ന നിര്‍ദേശം നല്‍കിയാണ് മുകുള്‍ വാസ്നിക് മടങ്ങിയത്.

Exit mobile version