ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നതിനെ ചോദ്യം ചെയ്തു; അയല്‍വാസിയുടെ വീടും സ്‌കൂട്ടറും ബൈക്കും അഗ്നിക്കിരയാക്കി രോഷം തീര്‍ത്തു!

പുലര്‍ച്ചെ 2 മണിയോടെയാണ് അയല്‍വാസിയായ മുഹമ്മദ് സാലിയുടെ വീടിനു നേരെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്.

കാട്ടാക്കട: ഗര്‍ഭിണിയായ ഭാര്യയെ ഭര്‍ത്താവ് ഉപദ്രവിക്കുന്നത് കണ്ട് തര്‍ക്കത്തില്‍ ഇടപ്പെട്ടു. രോഷം പൂണ്ട യുവാവ് അയല്‍ക്കാരന്റെ വീടും സ്‌കൂട്ടറും ബൈക്കും കത്തിച്ചു. വീടിന്റെ മുന്‍ ഭാരം ഭിഗികമായി കത്തി. ഒരു മുറി പൂര്‍ണ്ണമായും കത്തി നശിച്ചു. പേഴുംമൂട് ലക്ഷം വീട് കോളനിയില്‍ സജീവ്(23)നെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.

പുലര്‍ച്ചെ 2 മണിയോടെയാണ് അയല്‍വാസിയായ മുഹമ്മദ് സാലിയുടെ വീടിനു നേരെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയത്. സജീവിന്റെ ഗര്‍ഭിണിയായ ഭാര്യയെ രാത്രി ഉപദ്രവിച്ചതു മുഹമ്മദ് സാലി ചോദ്യം ചെയ്തതാണ് അക്രമത്തിനു കാരണമെന്ന് പോലീസ് അറിയിച്ചു.

പേഴുംമൂട് സ്വദേശികളായ ഷഫീഖ്,അബ്ദുള്‍ അസീസ് എന്നിവരുടെ വാഹനങ്ങള്‍ വീടിനു മുന്നിലെ ഷെഡില്‍ സൂക്ഷിച്ചിരുന്നു. ഇവയും കത്തി. ബൈക്ക് പൂര്‍ണമായി കത്തി നശിച്ചു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Exit mobile version