തന്റെ വിവാഹനാളില്‍ അമ്മയ്ക്ക് ഒരു കിടിലല്‍ സര്‍പ്രൈസ് നല്‍കി സമൂഹ മാധ്യമങ്ങളില്‍ താരമായി മകന്‍

മലപ്പുറം ജില്ലയിലെ പൂക്കേട്ടൂരില്‍ വയലില്‍ പണിയെടുത്ത മക്കളെ പോറ്റിയ അമ്മയ്ക്ക് ഈ ഗിഫ്റ്റി ശരിക്കും ഒരു സര്‍പ്രൈസ് തന്നെയായിരുന്നു

തിരുവനന്തപുരം: കൂലിപണിയെടുത്ത വളര്‍ത്തി അമ്മയ്ക്ക് തന്റെ വിവാഹ നാളില്‍ ഒരു കിടിലന്‍ സര്‍പ്രൈസ് ഗിഫ്റ്റ് നല്‍കി മകന്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാവുകയാണ്. വ്യാഴാഴ്ച്ച വിവാഹിതരായ മാധ്യമപ്രവര്‍ത്തകന്‍ ജയേഷ് പൂക്കോട്ടൂരും ആര്യയും, വിവാഹ ശേഷം തിരുവനന്തപുരത്ത് നിന്നും സ്വന്തം നാടായ മലപ്പുറത്തേക്കുള്ള അമ്മയോടൊപ്പം യാത്ര വിമാനത്തിലാക്കിയാണ് സര്‍പ്രൈസ് കൊടുത്തത്.

മലപ്പുറം ജില്ലയിലെ പൂക്കേട്ടൂരില്‍ വയലില്‍ പണിയെടുത്ത മക്കളെ പോറ്റിയ അമ്മയ്ക്ക് ഈ ഗിഫ്റ്റി ശരിക്കും ഒരു സര്‍പ്രൈസ് തന്നെയായിരുന്നു. ട്രയിനില്‍ തന്നെ രണ്ടോ മൂന്നോ തവണ മാത്രം കയറിയ അമ്മയ്ക്ക് ആദ്യം വിമാന യാത്ര കുറച്ച് പേടിയായിരുന്നെങ്കിലും ജയേഷും ഭാര്യയും അതെക്കെ മാറ്റിയെടുത്തു. ശേഷം തന്റെ വിമാനയാത്രയുടെ അനുഭവം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യതു.

ജയേഷ് പൂക്കോട്ടൂരിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പുതിയ വീട്ടില്‍ പാലു കാച്ചിയ സമയത്ത് പറഞ്ഞിരുന്നില്ലേ അമ്മയെ കുറിച്ച്,
കൂലിപ്പണി ചെയ്ത് എന്നെ വളര്‍ത്തിയ അമ്മിണി അമ്മയെ കുറിച്ച്, അങ്ങനെ അമ്മയ്ക്ക് ഞങ്ങള്‍ കല്യാണ ദിവസം തന്നെ ഒരു കട്ട സര്‍പ്രൈസ് കൊടുത്തു, കല്യാണം കൂടാന്‍ നാട്ടില്‍ നിന്ന് എത്തിയ റിലേറ്റീവ്‌സ് എല്ലാം തിരിച്ചു തിരുവനന്തപുരത്ത് നിന്നു മലപ്പുറത്തേക്ക് കയറാന്‍ നിക്കുകയായിരുന്നു. അമ്മയും വന്ന ബസില്‍ കേറാന്‍ നോക്കിയപ്പോഴാണ് തിരിച്ചു രാവിലെ ഫ്‌ലൈറ്റില്‍ പോകാം എന്ന് പറഞ്ഞത്.അമ്മ ശരിക്കും ഷോക്കടിച്ച പോലെയായി.

ഐഡി കാര്‍ഡ് വേണ്ടേ എന്നായി ബന്ധുക്കളുടെ സംശയം. നമ്മളേതാ മൊതല്! കഴിഞ്ഞ തവണ വീട്ടില്‍ വന്നപ്പോ അതും അടിച്ചു മാറ്റിയിട്ടല്ലേ പോന്നത്. രാവിലെ അമ്മയ്ക്കു ചെറിയൊരു പേടി ഉണ്ടായിരുന്നു. പിന്നെ ഞാനും അമ്മയുടെ പുതിയ മരുമോളും കൂടെ അതൊക്കെ അങ്ങ് മാറ്റി. അങ്ങനെ തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്ക് ഒരു മണിക്കൂര്‍ അമ്മയും പറന്നു. ഇതൊക്കെ ഇത്ര വലിയ കാര്യം ആണോന്നു ചോദിക്കുന്നവര്‍ ഉണ്ടാകും. അമ്മ ഇതിനു മുന്നേ ട്രെയിനില്‍ തന്നെ ആകെ ഒന്നോ രണ്ടോ തവണയെ പോയിട്ടുള്ളൂ. പിന്നെ ആ കയ്യൊന്ന് ചേര്‍ത്ത് പിടിച്ചാല്‍ അറിയാം, വയലില്‍ ഞാറു നട്ടത്തിന്റെയും കറ്റ മെതിച്ചതിന്റെയും ചൂര് ഇപ്പോഴും കിട്ടും. അപ്പോ അവര്‍ക്ക് ഇതൊക്കെയല്ലേ വല്യ സന്തോഷങ്ങള്‍!

Exit mobile version