മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍ അന്താരാഷ്ട്ര സംഘമെന്ന് സൂചന; ശ്രീലങ്കന്‍ അന്വേഷണ സംഘം കേരളത്തിലെത്തി

വല്ലപ്പോഴും മാത്രമേ ശ്രീകാന്തും കുടുംബവും ഇവിടെ ഉണ്ടാകാറുള്ളു

കൊച്ചി: മുനമ്പം മനുഷ്യക്കടത്തിന് പിന്നില്‍ അന്താരാഷ്ട്ര മനുഷ്യക്കടത്ത് സംഘമെന്ന്‌ സൂചന. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയില്‍ നിന്നുള്ള അന്വേഷണ സംഘം കേരളത്തിലെത്തി. അന്വേഷണത്തിന്റെ ഭാഗമായി ബോട്ട് വില്‍പ്പന നടത്തിയ വ്യക്തിയെ ഉള്‍പ്പെടെ ഇവര്‍ ചോദ്യം ചെയ്തു.

അതേസമയം മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട ആസൂത്രണം നടന്നത് ശ്രീകാന്തന്‍ എന്ന പ്രതിയുടെ വീട്ടില്‍ നിന്നാണ് എന്നാണ് സൂചന. മനുഷ്യക്കടത്തിനായി ഉപയോഗിച്ച ദയമാത 2 എന്ന ബോട്ടിന്റെ ഉടമസ്ഥരില്‍ ഒരാളാണ് ശ്രീകാന്ത്. രണ്ടുവര്‍ഷം മുമ്പാണ് ഇയാള്‍ കോവളം വെങ്ങാന്നൂരിലെ വീട്ടില്‍ താമസം ആരംഭിച്ചത്.

വസ്ത്രവ്യാപാരി എന്നായിരുന്നു അയല്‍ക്കാര്‍ക്ക് പരിചയപ്പെടുത്തിയത്. കൂടെ പത്തുവയസുകാരിയായ മകളും ഭാര്യയും ഉണ്ടായിരുന്നു. ഇവരുടെ വീട്ടില്‍ ഇടയ്ക്കിടെ തമിഴ് സംസാരിക്കുന്നവര്‍ വരാറുണ്ടെന്ന് അയല്‍ക്കാര്‍ ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു. വല്ലപ്പോഴും മാത്രമേ ശ്രീകാന്തും കുടുംബവും ഇവിടെ ഉണ്ടാകാറുള്ളു.

Exit mobile version