പതിറ്റാണ്ടുകളുടെ കാത്തിരിപ്പ്, ഒടുവില്‍ യാഥാര്‍ത്ഥ്യത്തിലേക്ക്, അട്ടപ്പാടി ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തി

തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെആനവായ്, കടുകുമണ്ണ എന്നീ ഊരുകളിലാണ് വൈദ്യുതി എത്തിയത്.

പാലക്കാട്: അട്ടപ്പാടിയിലെ ഏഴ് വിദൂര ആദിവാസി ഊരുകളില്‍ വൈദ്യുതി എത്തി. 6.2 കോടി രൂപ മുടക്കിയാണ് പദ്ധതി നടപ്പാക്കിയത്. ആകെ 92 വീടുകളിലാണ് വൈദ്യുതി എത്തിയത്. തടികുണ്ട്, മുരുകള, കിണറ്റുകര, പാലപ്പട, താഴെ ആനവായ്, മേലെആനവായ്, കടുകുമണ്ണ എന്നീ ഊരുകളിലാണ് വൈദ്യുതി എത്തിയത്.

മഴക്കാലമായാല്‍ ഇടയ്ക്കിടെ പണിമുടക്കുന്ന സോളാര്‍ ലൈറ്റിനെ മാത്രം ആശ്രയിച്ചു കഴിഞ്ഞിരുന്ന ആദിവാസി ഊരുകള്‍ക്ക് ഇത് വലിയ ആശ്വാസമാണ്. ഇവിടത്തെ കുട്ടികള്‍ക്ക് ഇനി മണ്ണെണ്ണ വിളക്കിന്റെ ഇത്തിരി വെട്ടത്തിലിരുന്ന് പഠിക്കേണ്ട.

ചിണ്ടക്കിയില്‍ നിന്ന് 15 കിലോമീറ്റര്‍ മണ്ണിനടിയില്‍ കൂടി കേബിളിലൂടെയാണ് 11 കെ.വി വൈദ്യുതി എത്തിച്ചിരിക്കുന്നത്. നാലു ട്രാന്‍സ്‌ഫോര്‍മറുകള്‍, 8547 മീറ്റര്‍ ലോ ടെന്‍ഷന്‍ എബിസി എന്നിവയാണ് വിതരണ ശൃംഖലയില്‍ ഉള്ളത്.

Exit mobile version