കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി-ജന വിരുദ്ധ നയങ്ങള്‍; 48 മണിക്കൂര്‍ ദേശീയ പണിമുടക്ക് ആരംഭിച്ചു

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളി-ജന വിരുദ്ധ നയങ്ങങ്ങള്‍ക്കെതിതെ തൊഴിലാളി യൂണിയനുകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ ദേശീയ പണിമുടക്കിന് തിങ്കളാഴ്ച അര്‍ധരാത്രിയോടെ തുടക്കമായി. പണിമുടക്കിന്റെ ഭാഗമായി തൊഴിലാളികള്‍ എല്ലാ പ്രധാന റെയില്‍വെ സ്‌റ്റേഷനുകളിലും പിക്കറ്റിംഗ് നടത്തും, ആയതിനാല്‍ യാത്രികര്‍ ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ തീവണ്ടിയാത്ര ഒഴിവാക്കി പണിമുടക്കുമായി സഹകരിക്കണമെന്ന് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.

കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാര്‍, ബാങ്ക്-ഇന്‍ഷുറന്‍സ് മേഖലയിലുള്ളവര്‍, ബിഎസ്എന്‍എല്‍ ജീവനക്കാര്‍ എന്നിവരും പണിമുടക്കില്‍ പങ്കെടുക്കുന്നതായി നേതാക്കള്‍ അറിയിച്ചു.

ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന ജിഎസ്ടി ഉള്‍പ്പെടെയുള്ള നടപടികള്‍ക്കെതിരേ വ്യാപാരികളും കടകളടച്ച് സഹകരിക്കണമെന്ന് സമര സമിതി അഭ്യര്‍ത്ഥിച്ചു. പത്രം, പാല്‍ വിതരണം, ആശുപത്രികള്‍, ടൂറിസം മേഖലകളെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Exit mobile version