തൃശ്ശൂര്‍ വൃദ്ധ സദനത്തില്‍ വെച്ച് വിവാഹം, ഒടുവില്‍ ലക്ഷ്മി അമ്മാളുവിനെ ഒറ്റയ്ക്കാക്കി കൊച്ചനിയന്‍ വിട വാങ്ങി

67 കാരന്‍ കൊച്ചനിയനും 66കാരി ലക്ഷ്മി അമ്മാളുവും 2022 ഡിസംബര്‍ 28 ശനിയാഴ്ചയാണ് വിവാഹിതരായത്.

തൃശൂര്‍: തൃശ്ശൂര്‍ രാമവര്‍മ്മപുരം സര്‍ക്കാര്‍ വൃദ്ധ സദനത്തിലെ താമസക്കാരായെത്തിയ ശേഷം കല്യാണം കഴിച്ച കൊച്ചനിയന്‍-ലക്ഷ്മി അമ്മാളു ദമ്പതികളില്‍ കൊച്ചനിയന്‍ അന്തരിച്ചു. സംസ്‌കാരം 11.30 ന് ലാലൂര്‍ ശ്മശാനത്തില്‍ നടക്കും. 67 കാരന്‍ കൊച്ചനിയനും 66കാരി ലക്ഷ്മി അമ്മാളുവും 2022 ഡിസംബര്‍ 28 ശനിയാഴ്ചയാണ് വിവാഹിതരായത്. വൃദ്ധ സദനത്തില്‍ വച്ചായിരുന്നു ഇവരുടെ കല്യാണം.

ഇരുപത്തിരണ്ട് വര്‍ഷത്തെ ഒറ്റയ്ക്കുള്ള ജീവിതത്തിന് ശേഷം ലക്ഷ്മി അമ്മാളിന് ജീവിത സായാഹ്നത്തില്‍ ഒരു കൂട്ടായിരുന്നു കൊച്ചനിയന്‍. ആദ്യ ഭാര്യ മരിച്ചതിന് ശേഷം 65കാരനായ കൊച്ചനിയന്‍ ഒറ്റയ്ക്കായിരുന്നു ജീവിച്ചിരുന്നത്. 64 വയസ്സുളള ലക്ഷ്മി അമ്മാളും സമാനാവസ്ഥയിലായിരുന്നു. ഭര്‍ത്താവ് മരിച്ച് 22 വര്‍ഷം ലക്ഷ്മി അമ്മാളും തനിച്ചായിരുന്നു താമസം. \

ഇതിനിടെയിലാണ് വൃദ്ധസദനത്തില്‍വെച്ച് ഇരുവരും പരിചയപ്പെട്ടത്. പിന്നീടത് അവരുടെ സൗഹൃദം കല്യാണത്തിലേക്ക് എത്തുകയായിരുന്നു. സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് നടത്തിയ കല്യാണത്തിന് അന്നത്തെ കൃഷിമന്ത്രി വി എസ് സുനില്‍കുമാറും, തൃശൂര്‍ മേയര്‍ അജിതയും പങ്കെടുത്തിരുന്നു. ദമ്പതികള്‍ക്കായി വൃദ്ധസദനത്തില്‍ പ്രത്യേകമുറിയും ഒരുക്കിയിരുന്നു.

Exit mobile version