ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാന്‍ യാഗം നടത്താനൊരുങ്ങി സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് താന്ത്രിക്

നേരത്തെ തന്നെ ശബരിമലയുടെ ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ഒരു പരിഹാര യാഗത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്ന് അവരുടെ ഫേസ്ബുക് പേജ് പറയുന്നു

ശബരിമലയിലെ സ്ത്രീപ്രവേശനം തടയാന്‍ യാഗം നടത്താനൊരുങ്ങി സയന്റിഫിക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് താന്ത്രിക് ഹെറിറ്റേജ് ഒരു യാഗത്തിന് തയ്യാറെടുക്കുന്നതായി അവരുടെ ഫേസ്ബുക് പേജ് ആഹ്വാനം ചെയ്യുന്നു. ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നത് തടയാനും, പരിഹാര കര്‍മങ്ങളും ലക്ഷ്യം ഇട്ടാണ് അവര്‍ യാഗത്തിനൊരുങ്ങുന്നത്.

നേരത്തെ തന്നെ ശബരിമലയുടെ ബന്ധപ്പെട്ട വിവാദങ്ങള്‍ക്കിടയില്‍ ഒരു പരിഹാര യാഗത്തിന് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു എന്ന് അവരുടെ ഫേസ്ബുക് പേജ് പറയുന്നു.
” പാല്‍ പായസം കൊണ്ട് കൂടുതല്‍ ഒന്നും പ്രതീക്ഷിക്കണ്ട അനവധി ആള്‍ക്കാര്‍ ആയി ഞങ്ങളെ വിഷമം കൊണ്ട് വിളിക്കുന്നു നിങ്ങള്‍ ഒന്നും ചെയ്യായിരുന്നില്ലേ നിങ്ങളെ പോലെ ഉള്ള അനവധി സാധകര്‍ ഇല്ലേ കേരളത്തില്‍ ഒരുമിച്ചു ഇരുന്നു പരിഹാരം കാണാമായിരുന്നില്ലേ ഒരു യാഗമോ മറ്റോ ചെയ്തു കൊണ്ട് തീര്‍ക്കാമായിരുന്നില്ലേ ?തടയുമായിരുന്നില്ലേ ? എന്നൊക്കൊ

ഞങ്ങള്‍ പലപ്പോഴായി പറഞ്ഞതാണ് എന്തിനും ഞങ്ങള്‍ തയ്യാറാണ് പലപ്പോഴായി പല സമ്പ്രദായങ്ങളില്‍ ഉള്ള താന്ത്രിക സാധകര്‍ തയ്യാറായതും ആണ് എന്നാല്‍ വേദനാജനകം ആയ വിഷയം ഏറ്റവും കൂടുതല്‍ എതിര്‍പ്പ് വന്നത് സമാജത്തിന്റെ ഭാഗത്തു നിന്നാണ് ..യാഗം നിശ്ചയിച്ച ക്ഷേത്ര കമ്മറ്റി യാഗം ചെയ്യാന്‍ ആദ്യം സമ്മതിക്കുകയും അത് ശബരിമലയ്ക്കു വേണ്ടിയാണു എന്ന് പറഞ്ഞപ്പോള്‍ മുഖം കറുപ്പിച്ചു അനുമതി നിഷേധിച്ചു അത് നട്ടെല്ല് ഇല്ലാത്ത കമ്മിറ്റിയിലെ ഹിന്ദുക്കള്‍ കെട്ടു നിന്നും …വലിയൊരു യാഗം നിശ്ചയിച്ചു അതിനു ഒരു വ്യക്തി അല്പം നെയ്യുമാത്രം തരാന്‍ വേണ്ടി ചോദിച്ചപ്പോള്‍ മുങ്ങി നടന്നു കൊണ്ട് ഫേസ്ബുക്കില്‍ #saveshabarimala പോസ്റ്റ് ഇട്ടു സ്വയം അപഹാസ്യപ്പെടുന്നത് കണ്ടിട്ടുണ്ട് .

അവനവന്റെ സങ്കല്പ ശക്തി കൂടി ആ നെയ്യില്‍ അടങ്ങുകയും അത് യാഗത്തിന് ഗുണകരമായ ഒരു കാര്യമെന്നും ഉദ്ദേശിച്ചായിരുന്നു അപ്രകാരം തീരുമാനിച്ചത് …അത് കൊണ്ട് ഇതൊരു അറിയീപ്പ് ആയി എടുക്കുക എല്ലാവരും ഈ വിഷയത്തിനായി വിളിക്കുന്ന പൈസ ലാഭിക്കാന്‍ വേണ്ടി ആണ് ഈ പോസ്റ്റ് ഇടുന്നത് ….. ബലി ചെയ്യേണ്ട ഇടതു പാല്പായസം നിശ്ചയിച്ചവന്‍ ആണ് ഹിന്ദുവിന്റെ വീര്യം നഷ്ടപ്പെടുത്തിയത് വാമമാര്‍ഗികള്‍ കലിയുഗത്തിന്റെ പടയാളികള്‍ ആണ് എന്ന് തിരിച്ചറിയുക.”

അതേ സമയം യുവതി പ്രവേശനത്തിന് സൗകര്യം ഒരുക്കിയ ഇടതുപക്ഷ സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടും പ്രസ്തുത പേജില്‍ ധാരാളം പോസ്റ്റുകള്‍ ഉണ്ട്. ബംഗാളിലും, ത്രിപുരയിലും സംഭവിച്ചതില്‍ കൂടുതല്‍ ഇവിടെ സംഭവിക്കും എന്നാണ് അവരുടെ പ്രവചനം.

സയന്റിഫിക് ഇന്‍സ്റ്റിറ്റിയൂട് ഓഫ് താന്ത്രിക്കിന്റെ ഫേസ്ബുക് പേജില്‍ ധാരാളം ആളുകള്‍ ഐക്യദാര്‍ഢ്യവും, പിന്തുണയുമായും രംഗത്തെത്തിയിട്ടുണ്ട്. ഏതു തരത്തിലുള്ള സഹായത്തിനും തയ്യാറാണെന്നും പ്രഖ്യാപനങ്ങള്‍ കമന്റുകളായി രേഖപ്പെടുത്തുന്നുണ്ട്.

അതേ സമയം സയന്റിഫിക് താന്ത്രിക്കിന്റെ ചില പോസ്റ്റുകള്‍ അത്യന്തം പ്രകോപനപരവുമായാണ്. ജനുവരി 2 നു പോസ്റ്റ് ചെയ്ത അവരുടെ കുറിപ്പില്‍ ഇപ്രകാരം പറയുന്നു.

”ആചാരവും അനുഷ്ടാനവും തെറ്റിയാല്‍ പരിഹാരമുണ്ട്, വൈദികമായിട്ട്. പക്ഷെ ഹിന്ദു സമുദായത്തിന്റെ മുഖത്ത്തുപ്പി അശുദ്ധമാക്കിയതിന്റെ പരിഹാരം കൗളസമ്പ്രദായത്തില്‍ വാമാചാരപദ്ധതിയില്‍ ആയിരിക്കും. അതിനുള്ള കാലം പാര്‍ത്തിരിക്കുന്നു ഞങ്ങള്‍ എന്നേ ഉള്ളു.

ഹിന്ദു വോട്ട് വിഘടിപ്പിച്ചും, ജിഹാദി വോട്ട് കൂടോടെ നേടിയും, അങ്ങനെ എന്ത് തരവഴി കാണിച്ചും എങ്ങനെയും അടുത്ത വോട്ടുകുത്തുപെരുന്നാളിന് പ്രെസുദേന്തി ആകലാണ് നിങ്ങളുടെ ലക്ഷ്യമെന്നറിയാം. ഒരു നെല്ലിടക്കു പിഴക്കാതിരിക്കട്ടെ നിന്റെയൊക്കെ ഉന്നം. കാരണം, എങ്ങാനും ഉന്നം പിഴച്ചാല്‍ പിന്നങ്ങോട്ട് ബംഗാളും ത്രിപുരയുമൊക്കെ ഒന്നുമില്ലായിരുന്നു എന്ന് നീയൊക്കെ മനസ്സിലാക്കും.

താന്‍ താന്‍ നിരന്തരം ചെയ്യുന്ന കര്‍മങ്ങള്‍ താന്താന്‍ അനുഭവിച്ചീടുകെന്നേ വരൂ.”

എന്തായാലും സയന്റിഫിക് താന്ത്രിക്കിന്റെ ഫേസ്ബുക് പേജ് ഇതിനോടകം നവമാധ്യമങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്.

Exit mobile version