ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്താന്‍ മോഷണം, ലക്ഷ്യമിട്ടത് വന്‍ കവര്‍ച്ച! തൃശ്ശൂര്‍ സ്വദേശിയെ എന്‍ഐഎ പിടികൂടി

അടുത്തിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും ആഷിഫ് അടക്കമുള്ള സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി.

തൃശ്ശൂര്‍: ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരാന്‍ വേണ്ടി പണത്തിനായ മോഷണം നടത്തിയ കേസില്‍ യുവാവ് പിടിയില്‍. തൃശൂര്‍ സ്വദേശി മതിലകത്ത് കോടയില്‍ ആഷിഫിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. അടുത്തിടെ കേരളത്തില്‍ നടന്ന കവര്‍ച്ചയിലും സ്വര്‍ണക്കടത്തിലും ആഷിഫ് അടക്കമുള്ള സംഘത്തിന് പങ്കെന്ന് കേന്ദ്ര ഏജന്‍സികള്‍ കണ്ടെത്തി.

ടെലട്രാമില്‍ പെറ്റ് ലവേര്‍സ് (Pet Lovers) എന്ന ഗ്രൂപ്പുണ്ടാക്കിയാണ് മോഷണ സംഘം ആളുകളെ റിക്രൂട്ട് ചെയ്തത്. മൂന്ന് പേരും ഇപ്പോള്‍ എന്‍ഐഎയുടെ കസ്റ്റഡിയിലാണ്. പാലക്കാട് നിന്ന് 30 ലക്ഷം രൂപ മോഷ്ടിച്ച ശേഷം ആഷിഫും സംഘവും സത്യമംഗലം വന മേഖലയിലെ വീട്ടില്‍ ഒളിച്ച് വയ്ക്കുകയായിരുന്നു. വനത്തിനുള്ളില്‍ നിന്നാണ് എന്‍ഐഎ പ്രതിയെ പിടികൂടിയത്.

ആഷിഫ് മുന്‍പ് ഒരു കൊലക്കേസിലും പ്രതിയാണ്. മറ്റൊരു പ്രതിക്ക് വേണ്ടി അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി എന്‍ഐഎ യൂണിറ്റാണ് കേസ് അന്വേഷിക്കുന്നത്. സംഘം ഒരു പൊതുമേഖലാ ബാങ്കിലും ഒരു സഹകരണ സംഘത്തിലും ഒരു ജ്വല്ലറിയിലും മോഷണം നടത്താന്‍ പദ്ധതി തയ്യാറാക്കിയിരുന്നു. ഭീകരപ്രവര്‍ത്തനത്തിന് പണം കണ്ടെത്തുകയായിരുന്നു ഇവരുടെ ലക്ഷ്യം.

36കാരനായ ആഷിഫ് കഴിഞ്ഞ മൂന്ന് മാസമായി എന്‍ഐഎയുടെ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ സത്യമംഗലം വനമേഖലയിലെ ഭവാനിസാഗര്‍ പ്രദേശത്ത് വീട് വാടകയ്ക്ക് എടുത്ത് താമസിക്കുകയായിരുന്നു. ഈ സംഘം എടിഎം കവര്‍ച്ച, ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പ് അടക്കം വന്‍കിട മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായാണ് റിപ്പോര്‍ട്ട്.

Exit mobile version