ഹര്‍ത്താലിന് പിന്നാലെ ദേശീയ പണിമുടക്കിനോടും ‘നോ’ പറഞ്ഞ് വ്യാപാരികള്‍; കടകള്‍ തുറക്കും; വ്യാപാരി വ്യവസായി ഏകോപനസമിതി

8, 9 തീയതികളില്‍ നടക്കുന്ന ഹര്‍ത്താലിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഇത് ഹര്‍ത്താല്‍ ആക്കി മാറ്റരുത്. ഇനിയൊരു ഹര്‍ത്താല്‍ താങ്ങാനുള്ള കഴിവ് വ്യാപാരികള്‍ക്കില്ല. അന്നേദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമെന്നും അവര്‍ പറഞ്ഞു.

കോഴിക്കോട്: ഈ മാസം 8, 9 തീയതികളില്‍ സംയുക്തതൊഴിലാളി യൂണിയനുകള്‍ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനോട് സഹകരിക്കില്ലെന്ന് വ്യാപാരിവ്യവസായി ഏകോപനസമിതി.

8, 9 തീയതികളില്‍ നടക്കുന്ന ഹര്‍ത്താലിനെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ ഇത് ഹര്‍ത്താല്‍ ആക്കി മാറ്റരുത്. ഇനിയൊരു ഹര്‍ത്താല്‍ താങ്ങാനുള്ള കഴിവ് വ്യാപാരികള്‍ക്കില്ല. അന്നേദിവസം കടകള്‍ തുറന്നു പ്രവര്‍ത്തിയ്ക്കുമെന്നും അവര്‍ പറഞ്ഞു.

ഹര്‍ത്താല്‍ ദിവസം വ്യാപാരികള്‍ക്കുണ്ടായ നഷ്ടം നികത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഏകോപനസമിതി പ്രസിഡന്റ് ടി നസിറുദ്ദീന്‍ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രിക്ക് കത്ത് നല്‍കും. വ്യാപാരികള്‍ക്ക് ഹര്‍ത്താലിനിടെയുണ്ടായ നഷ്ടം 10 കോടി രൂപയാണ്. 100 കോടി രൂപയുടേതെങ്കിലും വ്യാപാരനഷ്ടവും ഉണ്ടായി. ബിജെപി ഹര്‍ത്താലിന് തലേന്ന് അക്രമങ്ങളുടെ ‘റിഹേഴ്‌സല്‍’ നടത്തുകയായിരുന്നെന്നും നസിറുദ്ദീന്‍ ആരോപിച്ചു. ഇതിലും വ്യാപാരികള്‍ക്ക് ഭീമമായ നഷ്ടമുണ്ടായി.

ഹര്‍ത്താലില്‍ നഷ്ടമുണ്ടാക്കുന്ന നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. ഹര്‍ത്താലില്‍ ആക്രമണം നടത്തിയ പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് ചിഹ്നം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും ടി നസിറുദ്ദീന്‍ വ്യക്തമാക്കി.

Exit mobile version