രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി ദേവനന്ദ; കരൾ പകുത്ത് നൽകിയത് പിതാവിന്

ആലുവ: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവായി 17കാരി ദേവനന്ദ. തന്റെ പിതാവിന്റെ ജീവൻ രക്ഷിക്കുന്നതിന് വേണ്ടിയാണ് ദേവനന്ദ കടുത്ത തീരുമാനത്തിലേയ്ക്ക് കടന്നത്. നിയമം തടസമായപ്പോൾ കോടതി വഴി നിയമ പോരാട്ടത്തിന് ഇറങ്ങിയാണ് ദേവനന്ദ വിജയം കൈവരിച്ചത്. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണു പതിനേഴുകാരിയായ ദേവനന്ദയെന്ന് ശസ്തക്രിയ നടന്ന ആലുവ രാജഗരിരി ആശുപത്രി അധികൃതർ പറഞ്ഞു.

എഴുന്നേറ്റ് നിൽക്കണമെങ്കിൽ 2 ആളുടെ സഹായം വേണം, വഴങ്ങണം ഇല്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി; തെങ്കാശിയിൽ നടന്നത് പീഡന ശ്രമം

ദാതാവിനെ കിട്ടാതെ വരികയും, കുടുംബാംഗങ്ങളുടെ കരള്‍ അനുയോജ്യമാകാതെ വരികയും ചെയ്ത സാഹചര്യത്തിലാണ് അച്ഛന്റെ കരളായി ദേവനന്ദ മാറിയത്. ആലുവ രാജഗിരി ആശുപത്രിയിലെ കരള്‍ മാറ്റിവെക്കല്‍ വിദഗ്ധന്‍ ഡോ. രാമചന്ദ്ര നാരായണ മേനോന്റെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. തൃശൂരില്‍ കോഫി ഷോപ് നടത്തിയിരുന്ന കോലഴി സ്വദേശിയായ പി.ജി. പ്രതീഷിന്റെ (48) ജീവിതത്തിലേക്കു കാലിലൂടെയാണ് രോഗം തിരിച്ചറിഞ്ഞത്.

കാലിൽ ഇടയ്ക്കിടെ നീര് വരുന്നു. പരിശോധനയിൽ കരളിൽ കാൻസർ കണ്ടെത്തി. കരൾ മാറ്റിവയ്ക്കാതെ മാർഗമില്ല. ഇതോടെ ദാതാവിനെ അന്വേഷിച്ചു. എവിടെയും കണ്ടില്ല. ഒടുവിൽ ദേവനന്ദ നിയമപോരാട്ടം നടത്തി ശസ്ത്രക്രിയയ്ക്ക് ഒരുങ്ങുകയായിരുന്നു. ദേവനന്ദയുടെ മുഴുവൻ ചികിത്സാ ചെലവും ഏറ്റെടുത്തുകൊണ്ടായിരുന്നു ആശുപത്രിയുടെ ആദരം. ഒരാഴ്ചത്തെ ആശുപത്രി വാസത്തിനു ശേഷം ദേവനന്ദ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയാണ് ഇപ്പോൾ.

Exit mobile version