അച്ഛന്‍ കഞ്ചാവ് കേസില്‍പെട്ട് ജയിലിലായി, അമ്മ ഉപേക്ഷിച്ച് പോയി; ആരോരുമില്ലാത്ത കുട്ടികള്‍ക്ക് ആശ്രയമായി എക്‌സൈസ് ഉദ്യോഗസ്ഥന്റെ നന്മ

അമ്മ രണ്ട് വര്‍ഷം മുമ്പ് കുട്ടികളെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് പിതാവിനും രോഗബാധിതയായ മുത്തശ്ശിക്കുമൊപ്പമാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്.

excise

ചെങ്ങന്നൂര്‍: കഞ്ചാവ് കേസില്‍പെട്ട് അച്ഛന്‍ ജയിലിലാവുകയും അമ്മ നേരത്തെ ഉപേക്ഷിച്ച് പോവുകയും ചെയ്ത ആരോരുമില്ലാത്ത രണ്ട് കുട്ടികള്‍ക്ക് ആശ്രയമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍. കഞ്ചാവ് കേസില്‍ പ്രതിയായ യുവാവിന്റെ ഏഴും അഞ്ചും വയസ്സുള്ള കുട്ടികളുടെ സംരക്ഷണമാണ് എക്‌സൈസ് ഉദ്യോഗസ്ഥന്‍ ഏറ്റെടുത്തത്.

കഞ്ചാവ് വില്‍പന, അടിപിടി തുടങ്ങിയ കേസുകളില്‍ പ്രതിയായിരുന്നു ഇവരുടെ പിതാവ്. അമ്മ രണ്ട് വര്‍ഷം മുമ്പ് കുട്ടികളെ ഉപേക്ഷിച്ച് പോയിരുന്നു. പിന്നീട് പിതാവിനും രോഗബാധിതയായ മുത്തശ്ശിക്കുമൊപ്പമാണ് കുട്ടികള്‍ കഴിഞ്ഞിരുന്നത്.

also read: ചതഞ്ഞരഞ്ഞ കൈകള്‍ തുന്നിച്ചേര്‍ത്തു; അതിഥി തൊഴിലാളിയ്ക്ക് പുതുജന്മമേകി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്

എന്നാല്‍ ഇതിനിടെ പോക്‌സോ കേസില്‍ പിതാവ് വീണ്ടും ജയിലിലായതോടെ ഭക്ഷണത്തിനുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് കുട്ടികള്‍ ഏറെ ബുദ്ധിമുട്ടി. പ്രദേശത്ത് കഞ്ചാവ് വില്‍പന നടക്കുന്നെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിനെത്തിയ ചെങ്ങന്നൂര്‍ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി. അരുണ്‍കുമാര്‍ കുട്ടികളുടെ ദുരിതം അറിഞ്ഞു.

തുടര്‍ന്ന് ഇവരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ശിശുക്ഷേമ സമിതി ചെയര്‍പഴ്‌സന്‍ ജലജ ചന്ദ്രന്‍, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ ടിവി മിനിമോള്‍ എന്നിവര്‍ക്ക് അരുണ്‍കുമാര്‍ കത്തയച്ചതോടെ കുട്ടികളുടെ സംരക്ഷമൊരുക്കുന്നതിനുള്ള കാര്യങ്ങള്‍ വേഗത്തിലായി.

പിന്നീട് പഞ്ചായത്ത് ജാഗ്രതാസമിതി ചേര്‍ന്ന് കുട്ടികളുടെ സംരക്ഷണം കരിമുളയ്ക്കല്‍ ചില്‍ഡ്രന്‍സ് ഹോമിനെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പിവി സജന്‍, വാര്‍ഡ് മെമ്പര്‍ ബിന്ദു കുരുവിള, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ യു സൗമ്യ മോള്‍ എന്നിവരും ജാഗ്രതാ സമിതി അംഗങ്ങളുടേയും പരിശ്രമഫലമായി കുട്ടികളെ കരിമുളയ്ക്കലിലെ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിക്കുകയായിരുന്നു

Exit mobile version