ഭാര്യയെ ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച 53,000 രൂപ മോഷണം പോയതായി പരാതി

ഇടുക്കി : തന്റെറ ഭാര്യയുടെ സംബന്ധമായ രോഗം ചികിത്സിക്കാനായി പശുവിനെ വിറ്റ് സ്വരൂപിച്ച പണം മോഷ്ടാക്കൾ കവർന്നു. ഇടുക്കി ഉടുമ്പൻചോല മുക്കുടിൽ വെള്ളാടിയിൽ രാഘവന്റെ 53,000 രൂപയാണ് മോഷ്ടാക്കൾ കവർന്നത്.

ഭാര്യയ്ക്ക് തുടർ ചികിത്സ ആവശ്യമായി വന്നതോടെയാണ് രാഘവൻ പശുവിനെ വിൽക്കാൻ തീരുമാനിച്ചത്. ഇതിലൂടെ ലഭിച്ച 53,000 രൂപ വീട്ടിനുള്ളിലെ അലമാരയിലാണ് സൂക്ഷിച്ചിരുന്നത്. ശനിയാഴ്ച രാഘവൻ പാലുമായി സൊസൈറ്റിയിൽ പോയി തിരികെ വരുന്ന സമയത്തിനിടെയാണ് മോഷണം നടന്നത്.

ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനും അഞ്ചിനുമിടയ്ക്കാണ് മോഷണം നടന്നതെന്നാണ് പൊലീസ് നിഗമനം. സംഭവത്തെക്കുറിച്ച് ഉടുമ്പൻചോല പൊലീസ് അന്വേഷണം ആരംഭിച്ചു. ഏതാനും പേരെ ചോദ്യം ചെയ്തതായും സ്ഥലത്ത് ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദ്ധരും പരിശോധന നടത്തിയതായും എസ്.ഐ അബ്ദുൽ കനി അറിയിച്ചു.

 

 

Exit mobile version