കൂട്ടിക്കൽ: കഴിഞ്ഞ പ്രളയത്തിൽ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയ റിയാസ് ഇന്നത്തെ പ്രളയത്തിൽ രക്തസാക്ഷിയായത് നോവാകുന്നു. തിങ്കളാഴ്ച ഉച്ചയോടെ പെയ്ത കനത്ത മഴയിൽ പുല്ലകയാറ്റിൽ വെള്ളം ഉയർന്നത് കാണുന്നതിനിടെയാണ് കാൽവഴുതി 45കാരനായ കന്നുപറമ്പിൽ റിയാസ് വെള്ളത്തിലേയ്ക്ക് വീണത്. ചൊവ്വാഴ്ച റിയാസിന്റെ മൃതദേഹം കണ്ടെത്തി.
ഷോര്‍ട്ട് സര്‍ക്യൂട്ടെന്ന് സംശയം : ചെന്നൈയില്‍ ഏസി പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം
പുല്ലകയാറിന്റെ ആഴവും പരപ്പും അറിയാവുന്ന നീന്തൽക്കാരൻ കൂടിയായിരുന്ന കെ.ഇ. റിയാസിന്റെ വിയോഗം നാടിനും സുഹൃത്തുക്കൾക്കും ഉൾകൊള്ളാൻ സാധിച്ചിട്ടില്ല. ചൊവ്വാഴ്ച രാവിലെ സുഹൃത്തുക്കൾ നടത്തിയ തിരച്ചിലാണ്, ഒഴുക്കിൽപ്പെട്ട സ്ഥലത്തുനിന്നു 500 മീറ്റർ മാറി ജലനിധി കിണറിന് സമീപം റിയാസിന്റെ മൃതദേഹം കണ്ടെത്തിയത്. ഭാര്യ: റസിയ. മക്കൾ: റിസാന, റാഷിദ, റംസിയ.
ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ, മന്ത്രി വി.എൻ. വാസവൻ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ., മുൻ എം.എൽ.എ. കെ.ജെ.തോമസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമല ജിമ്മി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അജിത രതീഷ്, കൂട്ടിക്കൽ പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. സജിമോൻ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. മൂന്നരയോടെ കൂട്ടിക്കൽ മുഹയ്യുദ്ദീൻ ജമാഅത്ത് പള്ളിയിൽ കബറടക്കം നടത്തി.