നീങ്ങിത്തുടങ്ങിയപ്പോൾ ചാടിയിറങ്ങി, വീണത് തീവണ്ടിക്കടിയിലേക്ക്; തിരൂർ റെയിൽവേ സ്‌റ്റേഷനിൽ 22 കാരന് ദാരുണ മരണം

തിരൂർ: നീങ്ങിത്തുടങ്ങിയ തീവണ്ടിയിൽനിന്ന് പ്ലാറ്റ്‌ഫോമിലേക്ക് ചാടിയിറങ്ങിയ യുവാവിന് ദാരുണാന്ത്യം. എളംകൂർ ചെറാംകുത്തിൽ മണലായിയിലെ കല്ലിങ്ങൽ മഹേഷാണ് ഞായറാഴ്ച പുലർച്ചെ മരിച്ചത്. 22 വയസായിരുന്നു. തിരൂർ റെയിൽവേസ്റ്റേഷനിലാണ് അതിദാരുണമായ അപകടം നടന്നത്.

ചരിത്ര നിമിഷത്തിന് ഒരുങ്ങി രാജ്യം: ദ്രൗപദി മുര്‍മു രാഷ്ട്രപതിയായി ഇന്ന് അധികാരമേല്‍ക്കും

വണ്ടിയിൽ നിന്നും ചാടിയിറങ്ങിയപ്പോൾ കാൽതെറ്റി തീവണ്ടിക്കടിയിലേയ്ക്ക് വീണതാണ് മരണത്തിലേയ്ക്ക് വഴിവെച്ചത്. തിരുച്ചിറപ്പള്ളിയിൽ എം.ആർ.എഫ്. കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായ മഹേഷ് പോണ്ടിച്ചേരി-മംഗളൂരു എക്‌സ്പ്രസിൽ പോത്തന്നൂരിൽ നിന്നാണ് കയറിയത്. തിരൂരിൽ വണ്ടി നിർത്തിയത് അറിയാൻ വൈകിയതായി സംശയിക്കുന്നു.

4.58-ന് വണ്ടി വിട്ടപ്പോൾ പെട്ടെന്ന് ചാടിയിറങ്ങവെ കാൽതെറ്റി വണ്ടിക്കടിയിലേയ്ക്ക് വീഴുകയായിരുന്നു. മഹേഷിന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. സത്യകുമാറിന്റെയും സുനിതയുടെയും മകനാണ്. സഹോദരി: മഞ്ജിത, സഹോദരീ ഭർത്താവ്, സുരേഷ് കുമാർ.

Exit mobile version