ആദ്യം വഴക്കിട്ടു, പിന്നാലെ വെട്ടുകത്തിയുമായി എത്തി; ഇറങ്ങി ഓടാൻ ശ്രമിച്ച മാതാപിതാക്കളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു! പോലീസിൽ വിവരമറിയിച്ച് മകൻ ‘മുങ്ങി’, സംഭവം തൃശ്ശൂരിൽ

തൃശ്ശൂർ: വെള്ളിക്കുളങ്ങര ഇഞ്ചക്കുണ്ടിൽ യുവാവ് മാതാപിതാക്കളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. ഇഞ്ചക്കുണ്ട് സ്വദേശി അനീഷാണ് ആണ് തന്റെ മാതാപിതാക്കളായ അച്ഛൻ കുട്ടനെയും(60) അമ്മ ചന്ദ്രിക(55)യെയും ദാരുണമായി വെട്ടികൊന്നത്. ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കൊലപാതക വിവരം പോലീസിനെ അറിയിച്ചശേഷം ഇയാൾ ഇവിടെ നിന്ന് കടന്നു കളയുകയും ചെയ്തു.

കൂലിപ്പണിക്കാരൻ, പ്രാരാബ്ധങ്ങളുടെ നടുവിൽ; എങ്കിലും സത്യസന്ധത കൈവിടാതെ പാണ്ടിരാജ്, കളഞ്ഞുകിട്ടിയ ബെൽറ്റും അതിലെ അറയിൽ കണ്ടെത്തിയ ഒന്നേകാൽ ലക്ഷം രൂപയും ഉടമയ്ക്ക് നൽകി

വീടിന് മുമ്പിലെ റോഡരികിലാണ് മൃതദേഹങ്ങൾ കിടന്നിരുന്നത്. അനീഷും മാതാപിതാക്കളും തമ്മിൽ വീട്ടിൽ വഴക്കിടുന്നത് പതിവാണെന്നാണ് നാട്ടുകാർ പറയുന്നത്. കുടുംബവഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. ഞായറാഴ്ച രാവിലെ വീടിന് മുമ്പിൽ പുല്ലരിയുകയായിരുന്നു ദമ്പതിമാർ. ഈ സമയത്താണ് മകൻ അനീഷ് വീട്ടിലേയ്ക്ക് എത്തിയത്. തുടർന്ന് മാതാപിതാക്കളുമായി ഇയാൾ വഴക്കിട്ടു.

പിന്നാലെ വീടിനകത്തേക്ക് പോയ യുവാവ് വെട്ടുകത്തിയുമായി തിരികെ വന്ന് ആക്രമിക്കുകയായിരുന്നു. രക്ഷപ്പെടാനായി മാതാപിതാക്കൾ വീട്ടുവളപ്പിൽ നിന്ന് പുറത്തേക്ക് ഓടിയെങ്കിലും പിന്തുടർന്നെത്തിയ അനീഷ് ഇരുവരെയും വീടിന് മുമ്പിലുള്ള റോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

സംഭവത്തിന് ശേഷം അനീഷ് തന്നെയാണ് വിവരം പോലീസിനെ വിളിച്ചറിയിച്ചത്. പിന്നാലെ ഇയാൾ ബൈക്കുമായി വീട്ടിൽനിന്ന് കടന്നുകളയുകയായിരുന്നു. പ്രതിയെ കണ്ടെത്താനായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഉടൻതന്നെ ഇയാൾ പിടിയിലാകുമെന്നാണ് വിവരം.

Exit mobile version