നാദിര്‍ഷ ബലമായി ഞരമ്പ് മുറിക്കുകയായിരുന്നു, കൊല്ലാന്‍ ശ്രമിച്ചു; മറയൂരില്‍ കൊക്കയില്‍ ചാടിയ നിഖില പറയുന്നു

ഇടുക്കി: മറയൂരില്‍ കാമുകനൊപ്പം കൊക്കയില്‍ ചാടിയ നിഖിലയുടെ മൊഴി പുറത്ത്. കാമുകന്‍ തന്നെ കൊല്ലാന്‍ ശ്രമിച്ചെന്നാണ് നിഖിലയുടെ ആരോപണം. ആത്മഹത്യ ചെയ്യാന്‍ തനിക്ക് താല്‍പ്പര്യമുണ്ടായിരുന്നില്ലെന്നും നിഖില പറയുന്നു. നാദിര്‍ഷ ബലമായി തന്റെ കൈഞരമ്പ് മുറിയ്ക്കുകയായിരുന്നെന്നും നിഖില കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നിഖില ഗുരുതരാവസ്ഥയില്‍ തുടരുന്ന വേളയിലാണ് നാദിര്‍ഷയ്‌ക്കെതിരെയുള്ള ആരോപണം.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് പെരുമ്പാവൂര്‍ സ്വദേശി നാദിര്‍ഷയും നിഖിലയും കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂര്‍ ഭ്രമരം വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് ചാടിയത്. ആത്മഹത്യാ ശ്രമത്തിന് മുമ്പ് കാര്യങ്ങള്‍ വിശദീകരിച്ച് സുഹൃത്തുക്കള്‍ക്ക് നാദിര്‍ഷ വീഡിയോ അയച്ച് കൊടുത്തിരുന്നു. നാദിര്‍ഷയും മറയൂര്‍ ജയ്മാതാ സ്‌കൂളിലെ അധ്യാപികയായ നിഖിലയും ഏറെ നാളായി പ്രണയത്തിലായിരുന്നു.

എന്നാല്‍ ഇതിനിടെ നാദിര്‍ഷര്‍യ്ക്ക് മാറ്റൊരു വിവാഹം ഉറപ്പിച്ചു. ഇതറിഞ്ഞ നിഖില നാദിര്‍ഷയെ വിളിച്ചു. മറയൂര്‍ കാന്തല്ലൂര്‍ റൂട്ടില്‍ വണ്ടി നിര്‍ത്തി വീഡിയോ ഷൂട്ട് ചെയ്ത് സുഹൃത്തുക്കള്‍ക്ക് അയച്ച് കൊടുത്തു. പിന്നാലെ കൈഞരമ്പ് മുറിച്ച ശേഷം കാന്തല്ലൂര്‍ ഭ്രമരം വ്യൂ പോയിന്റില്‍ നിന്ന് കൊക്കയിലേക്ക് ചാടുകയായിരുന്നു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെ വിനോദ സഞ്ചാരികളാണ് അവശനിലയില്‍ പാറപ്പുറത്ത് കിടക്കുന്ന യുവതിയെ കണ്ടെത്തിയത്. ഏറെ നേരത്തെ തെരച്ചിലിനൊടുവിലാണ് നാദിര്‍ഷയുടെ മൃതദേഹം കണ്ടെടുത്തത്.

Exit mobile version