ജാതീയമായി അധിക്ഷേപിച്ചു, ഔദ്യോഗിക പദവിയില്‍ നിന്നും നീക്കാന്‍ ചെയ്യാന്‍ ശ്രമിക്കുന്നു; രഞ്ജിനി ഹരിദാസിനും അക്ഷയ്ക്കുമെതിരെ പരാതി

കൊച്ചി: അവതാരികയും നടിയുമായ രഞ്ജിനി ഹരിദാസും നടന്‍ അക്ഷയും ചേര്‍ന്ന് ജാതീയമായി അധിക്ഷേപിച്ചുവെന്ന് പരാതി. തൃക്കാക്കര നഗരസഭാധ്യക്ഷ അജിതാ തങ്കപ്പനാണ് ഇരുവര്‍ക്കുമെതിരെ രംഗത്തെത്തിയത്. ജാതീയമായി അധിക്ഷേപിച്ചുവെന്നും ഔദ്യോഗിക പദവിയില്‍ നിന്ന് നീക്കാന്‍ ഇവര്‍ ശ്രമിക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

തൃക്കാക്കരയില്‍ നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനിയുടെയും അക്ഷയിന്റെയും പ്രതികരണമാണ് പരാതിക്ക് അടിസ്ഥാനം. സാമൂഹികപ്രവര്‍ത്തക എന്ന നിലയില്‍ തന്റെ സല്‍പേരിനു കളങ്കം വരുത്തുന്നതാണ് ഇരുവരുടെയും നടപടിയെന്ന് സജിത ആരോപിച്ചു.

അതുകൊണ്ടു തന്നെ പട്ടികജാതി, പട്ടിക വകുപ്പുകാര്‍ക്കെതിരെയുള്ള അതിക്രമം തടയല്‍ നിയമ പ്രകാരവും ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ പ്രകാരവും നടപടി എടുക്കണമെന്നാണ് ഇരുവരുടെയും സമൂഹ മാധ്യമപോസ്റ്റിന്റെ പകര്‍പ്പ് സഹിതം നല്‍കിയ പരാതിയിലുള്ളത്. നഗരസഭാ ഓഫീസിന് മുന്നില്‍ കണ്ണുമൂടിക്കെട്ടി രഞ്ജിനിയടക്കം പ്രതിഷേധിച്ചിരുന്നു.

Exit mobile version