മുണ്ടിന്റെ തലക്കുത്തഴിച്ചില്ല, പോലീസ് മുഖത്തടിച്ചു; അന്ന് മുതല്‍ യഹിയാക്കയുടെ വേഷം ഒരു നൈറ്റി! ഇന്നും തുടരുന്ന ഒരു നിശബ്ദ പ്രതിഷേധം, അക്കഥ വിവരിച്ച് കുറിപ്പ്

nighty story | Bignewslive

കൊല്ലം: നൈറ്റിയിട്ട് പാചകം ചെയ്യുന്ന ഒരു ചായക്കടക്കാരനാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. കൊല്ലം കടയ്ക്കല്‍ മുക്കുന്നം സ്വദേശിയായ യാഹിയാക്കാണ് നൈറ്റി ധരിച്ച് ചായക്കട നടത്തുന്നത്. ആ വേഷം മറ്റുള്ളവര്‍ക്ക് ചിരിക്കാമെങ്കിലും യാഹിയാക്കയ്ക്ക് ഇത് നിശബ്ദ പ്രതിഷേധമാണ് വര്‍ഷങ്ങളായി തുടരുന്ന നിശബ്ദ പ്രതിഷേധം. മാത്യു സാമുവല്‍ ആണ് യാഹിയാക്കയുടെ വ്യത്യസ്ത ജീവിതവും പ്രതിഷേധവും ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

കൊല്ലത്തു കടയ്ക്കല്‍ മുക്കുന്നം സ്വദേശിയാണ് യഹിയാക്ക. പതിമൂന്ന് മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഒരംഗം. ഒന്നാം ക്ലാസ്സില്‍ തന്നെ പഠനം ഉപേക്ഷിച്ചു പല പല ജോലികള്‍ ചെയ്യേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം. തെങ്ങുകയറ്റവും കൂലിപ്പണിയുമായി വര്‍ഷങ്ങളോളം ജീവിതം തട്ടിമുട്ടി മുന്നോട്ട് പോയെങ്കിലും ആ വരുമാനം കൊണ്ട് മക്കളെ കെട്ടിച്ചയക്കാന്‍ പറ്റില്ല എന്ന യാഥാര്‍ഥ്യം മനസിലാക്കി ഉള്ളതെല്ലാം വിറ്റുപെറുക്കി ഗള്‍ഫിലേക്ക് പോയെങ്കിലും നിരക്ഷരനായ ഇക്കയെ കാത്തിരുന്നത് ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥയായിരുന്നു ആ മണലാരണ്യങ്ങളില്‍.

അവിടെ നൂറുകണക്കിന് ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുക എന്നതായിരുന്നു ജോലി. കഷ്ടിച്ചുള്ള വെള്ളം മാത്രമായിരുന്നു അറബി എത്തിച്ചിരുന്നത്. അതില്‍ നിന്ന് ഒരു തുള്ളി വെള്ളം എടുത്താല്‍ മൃഗീയമായ മര്‍ദ്ദനമുറകളായിരുന്നു. അതുകൊണ്ട് തന്നെ കുളിക്കാതെയും നനയ്ക്കാതെയും പല്ല് തേക്കാതെയും വര്‍ഷങ്ങളോളം അയാള്‍ ആ മരുഭൂമിയില്‍ കിടന്നു നരകജീവിതം നയിച്ചു. ഒടുവില്‍ അവിടെ നിന്നും ആരുടെയൊക്കെയോ സഹായം കൊണ്ട് രക്ഷപ്പെട്ടു തിരികെ നാട്ടിലേക്ക് തന്നെ മടങ്ങി. കയ്യിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യവും സഹകരണബാങ്കിന്റെ വായ്പ്പായുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. ഉപജീവനത്തിനായി ഒരു തട്ടുകടയും, പിന്നീട് ചെറിയൊരു ചായക്കടയുമായി അത് വികസിച്ചു.

ഇതിനിടയിലാണ് ജീവതം മാറാനുള്ള സംഭവ വികാസം നടന്നത്. കടയിലെ എല്ലാ ജോലികളും യഹിയാക്ക തനിച്ചു തന്നെ ചെയ്യും. പായ്ക്കറ്റില്‍ വരുന്ന മസാലകളൊന്നും ഉപയോഗിക്കാറില്ല. വറുക്കുന്നതും പൊടിക്കുന്നതുമെല്ലാം ഒറ്റയ്ക്ക്. ഒരു ദിവസം ഉപയോഗിച്ച എണ്ണ പിറ്റേ ദിവസം ഉപയോഗിക്കില്ല.
വലിയ ലാഭമോ പണം സമ്പാദിക്കണമെന്നോ ഒന്നും ആ മനുഷ്യന് ആഗ്രഹമില്ല.ചിലവൊക്കെ കഴിഞ്ഞു ഒരു 500രൂപ കിട്ടിയാല്‍ മതി. സന്തോഷം.

അങ്ങനെ ജീവിതം പൊയ്‌ക്കൊണ്ടിരിക്കുമ്പോള്‍ ആണ് കവലയില്‍ വെച്ച് എസ്‌ഐയെ കണ്ടപ്പോള്‍ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണത്താല്‍ യാഹിയാക്കന്റെ മുഖത്തടിച്ചു. അന്ന് മുതലാണ് അദ്ദേഹം മുണ്ട് ഉപേക്ഷിച്ചത്. അതിന് പകരമായി നൈറ്റി ഉപയോഗിക്കാന്‍ തുടങ്ങിയത്. പ്രതികരിക്കാന്‍ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം കൂടി ആയിരുന്നു അത്.

യഹിയയ്ക്ക് ജീവിതത്തില്‍ ഒരു ശാസ്ത്രമേ ഉള്ളൂ. മരിക്കുന്നത് വരെ അദ്ധ്യാനിച്ചു തന്നെ ജീവിക്കണം. യഹിയ്ക്കയുടെ ചായക്കടയില്‍ പ്രകാശം പരത്തുന്ന ഹലറ ബോര്‍ഡുകളോ വിശാലമായ ഇരിപ്പിടങ്ങളോ ഒന്നും ഇല്ല. പക്ഷെ വയറും മനസ്സും നിറയ്ക്കുന്ന മായം ചേര്‍ക്കാത്ത രുചികരമായ ആഹാരവും അത് സ്‌നേഹത്തോടെ വിളമ്പിത്തരാന്‍ യഹിയാക്കയുടെ കൈകകളും ഉണ്ടെന്ന് മാത്യു കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

കടക്കൽ സ്വദേശിയായ യാഹിയ… ഇദ്ദേഹത്തെ ആദ്യം അറിയുന്നത് Ashraf Kadakkal നോട്ടുനിരോധനം ആയി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഇട്ടിരുന്നു… സാധാരണക്കാരിൽ അസാധാരണമായ ഒരു മനുഷ്യസ്നേഹി ….. ഈ താഴെ കിട്ടിയിരിക്കുന്ന കുറിപ്പ് വാട്സാപ്പിൽ അയച്ചുതന്നതാണ്… ആരാണ് എഴുതിയത് എന്ന് അറിയില്ല… എന്നാലും ഈ കുറിപ്പിൽ പറഞ്ഞിരിക്കുന്നത് 100% സത്യമാണ്… ഈയുള്ളവൻ യഹിയയെ കാണുവാൻ രണ്ടുപ്രാവശ്യം ശ്രമം നടത്തി… രണ്ടുപ്രാവശ്യം അദ്ദേഹം ആ കടയിൽ ഇല്ലായിരുന്നു 😔😔😔😔 വീണ്ടും ശ്രമം തുടരും… മലയാളി സമൂഹത്തിന്റെ സൂപ്പർ ഡ്യൂപ്പർ സ്റ്റാർ ഗണത്തിലാണ് ഈയുള്ളവൻ ഈ വലിയ മനുഷ്യനെ കാണുന്നത്❤❤❤❤
—–=——=====——
ഇതൊരു വ്യത്യസ്തനായ പച്ചയായ ഒരു സാധുമനുഷ്യന്റെ എന്റെ നാട്ടുകാരന്റ കഥയാണ്. ഒരു പക്ഷെ നിങ്ങളിൽ കുറച്ചു പേരെങ്കിലും ഈ മനുഷ്യനെ കുറിച്ച് കേട്ടിരിക്കും. അറിയാത്തവർക്കായി ഞാൻ എഴുതുകയാണ്.💁
.
കേൾക്കുമ്പോൾ തമാശയായി തോന്നാവുന്ന ആ ജീവിതത്തെകുറിച്ച്. 💁
കൊല്ലത്തു കടയ്ക്കൽ മുക്കുന്നം സ്വദേശിയാണ് യഹിയാക്ക. പതിമൂന്ന് മക്കളടങ്ങുന്ന ദരിദ്രകുടുംബത്തിലെ ഒരംഗം. ഒന്നാം ക്ലാസ്സിൽ തന്നെ പഠനം ഉപേക്ഷിച്ചു പല പല ജോലികൾ ചെയ്യേണ്ടി വന്നു. ഭാര്യയും രണ്ട് പെണ്മക്കളും അടങ്ങുന്നതാണ് കുടുംബം.💁
തെങ്ങുകയറ്റവും കൂലിപ്പണിയുമായി വർഷങ്ങളോളം ജീവിതം തട്ടിമുട്ടി മുന്നോട്ട് പോയെങ്കിലും ആ വരുമാനം കൊണ്ട് മക്കളെ കെട്ടിച്ചയക്കാൻ പറ്റില്ല എന്ന യാഥാർഥ്യം മനസിലാക്കി ഉള്ളതെല്ലാം വിറ്റുപെറുക്കി ഗൾഫിലേക്ക് പോയെങ്കിലും നിരക്ഷരനായ ഇക്കയെ കാത്തിരുന്നത് ആടുജീവിതത്തിലെ നജീബിന്റെ അവസ്ഥയായിരുന്നു ആ മണലാരണ്യങ്ങളിൽ.💁
അവിടെ നൂറുകണക്കിന് ഒട്ടകങ്ങളെയും ആടുകളെയും മേയ്ക്കുക എന്നതായിരുന്നു ജോലി. കഷ്ടിച്ചുള്ള വെള്ളം മാത്രമായിരുന്നു അറബി എത്തിച്ചിരുന്നത്. അതിൽ നിന്ന് ഒരു തുള്ളി വെള്ളം എടുത്താൽ മൃഗീയമായ മർദ്ദനമുറകളായിരുന്നു. അതുകൊണ്ട് തന്നെ കുളിക്കാതെയും നനയ്ക്കാതെയും പല്ല് തേക്കാതെയും വർഷങ്ങളോളം അയാൾ ആ മരുഭൂമിയിൽ കിടന്നു നരകജീവിതം നയിച്ചു💁
ഒടുവിൽ അവിടെ നിന്നും ആരുടെയൊക്കെയോ സഹായം കൊണ്ട് രക്ഷപ്പെട്ടു തിരികെ നാട്ടിലേക്ക് തന്നെ മടങ്ങി.കയ്യിലുണ്ടായിരുന്ന തുച്ഛമായ സമ്പാദ്യവും സഹകരണബാങ്കിന്റെ വായ്‌പ്പായുമെല്ലാം കൊണ്ട് മക്കളെ കെട്ടിച്ചയച്ചു. ഉപജീവനത്തിനായി ഒരു തട്ടുകടയും, പിന്നീട് ചെറിയൊരു ചായക്കടയുമായി അത് വികസിച്ചു 💁
ഊണിനു 10രൂപ 💁
രു പ്ലെറ്റ് കപ്പക്ക് 10രൂപ 💁
ഹാഫ് പ്ലേറ്റ് ചിക്കൻ കറിക്ക്‌ 40രൂപ 💁
അങ്ങനെ ആകെ 60രൂപ കയ്യിലുണ്ടെങ്കിൽ കുശാൽ.💁
ഇനിയുമുണ്ട് യഹിയാക്കയുടെ ധാരാളം ഓഫറുകൾ 💁
അഞ്ച് ചിക്കൻകറിക്ക്‌ ഒരു ചിക്കൻകറി ഫ്രീ
പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ 💁
ദോശക്ക് 4രൂപ ചായയ്ക്ക് 5 രൂപ 💁
കടയിലെ എല്ലാ ജോലികളും യഹിയാക്ക തനിച്ചു തന്നെ ചെയ്യും. പായ്ക്കറ്റിൽ വരുന്ന മസാലകളൊന്നും ഉപയോഗിക്കാറില്ല. വറുക്കുന്നതും പൊടിക്കുന്നതുമെല്ലാം ഒറ്റയ്ക്ക്. ഒരു ദിവസം ഉപയോഗിച്ച എണ്ണ പിറ്റേ ദിവസം ഉപയോഗിക്കില്ല 💁
വലിയ ലാഭമോ പണം സമ്പാദിക്കണമെന്നോ ഒന്നും ആ മനുഷ്യന് ആഗ്രഹമില്ല.ചിലവൊക്കെ കഴിഞ്ഞു ഒരു 500രൂപ കിട്ടിയാൽ മതി. സന്തോഷം 💁
അങ്ങനെ ജീവിതം പൊയ്ക്കൊണ്ടിരിക്കുമ്പോൾ ആണ് കവലയിൽ വെച്ച് S. I. യെ കണ്ടപ്പോൾ മുണ്ടിന്റെ തലക്കുത്തഴിച്ചില്ല എന്ന കാരണത്താൽ S. I മുഖത്തടിച്ചത്. അന്ന് മുതൽ മുണ്ട് ഉപേക്ഷിച്ചു വേഷം നൈറ്റി ആക്കി.💁
ഇയാൾക്കെന്താ വട്ടുണ്ടോ?🤔
നാട്ടുകാരിൽ പലരും കളിയാക്കി പറഞ്ഞപ്പോഴും അയാൾ സ്വന്തം നിലപാടിൽ നിന്നും ഒരു സ്റ്റെപ് പോലും പിന്നോട്ട് പോയില്ല.💁
പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരു സാധാരണക്കാരന്റെ വ്യത്യസ്തമായ നിശബ്ദ പ്രതിഷേധം ആയിരുന്നു അത്.💁
ഒടുവിൽ നാടും വീടും കുടുംബക്കാരും അംഗീകരിച്ച വേഷമായി അത് മാറി 💁
യഹിയയ്ക്ക് ജീവിതത്തിൽ ഒരു ശാസ്ത്രമേ ഉള്ളൂ. മരിക്കുന്നത് വരെ അദ്ധ്യാനിച്ചു തന്നെ ജീവിക്കണം.🤷‍
യഹിയ്ക്കയുടെ ചായക്കടയിൽ പ്രകാശം പരത്തുന്ന led ബോർഡുകളോ വിശാലമായ ഇരിപ്പിടങ്ങളോ ഒന്നും ഇല്ല.. പക്ഷെ വയറും മനസ്സും നിറയ്ക്കുന്ന മായം ചേർക്കാത്ത രുചികരമായ ആഹാരവും അത് സ്നേഹത്തോടെ വിളമ്പിത്തരാൻ യഹിയാക്കയുടെ കൈകകളും ഉണ്ട് 🤷‍
യഹിയാക്ക… നിങ്ങളൊരു സംഭവമാണ്… അല്ല പ്രസ്ഥാനമാണ്… എല്ലാ വിധ ആശംസകളും 🙏
#കടപ്പാട്

Exit mobile version