‘ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ’ സഹോദരന്റെ ബിജെപി പ്രവേശനത്തില്‍ പന്തളം സുധാകരന്‍

Panthalam Sudhakaran | Bignewslive

പന്തളം: ശനിയാഴ്ചവരെ കോണ്‍ഗ്രസില്‍ ഉറച്ചുനിന്ന അഡ്വ. പന്തളം പ്രതാപന്‍ ബിജെപി പാളയത്തില്‍ എത്തിയതില്‍ പ്രതികരണവുമായി സഹോദരനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പന്തളം സുധാകരന്‍. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം രേഖപ്പെടുത്തിയത്.

ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോയെന്ന് സുധാകന്‍ കുറിക്കുന്നു. പന്തളം പ്രതാപന്‍ ബിജെപിയില്‍ ചേരുമെന്ന വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നുവെന്നും സുധാകരന്‍ കൂട്ടിചചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

അതീവ ഹൃദയവേദനയോടെയാണ് ഇതെഴുതുന്നത്.
ഇന്നു വൈകുന്നേരം ചാനലില്‍കണ്ട വാര്‍ത്ത എനിക്ക് കനത്ത ആഘാതമായി.എന്റ സഹോദരന്‍ കെ പ്രതാപന്‍ ബീജെപിയില്‍ ചേര്‍ന്നുവെന്ന വാര്‍ത്ത..!ഇങ്ങനെയൊരു മാറ്റത്തിന്റ വിദൂരസൂചനയെങ്കിലും അറിഞ്ഞിരുന്നെങ്കില്‍ ആ നീക്കം ശക്തമായി തടയുമായിരുന്നു.
എന്തായിരുന്നു ഈ മനംമാറ്റത്തിനുവഴിവെച്ചസാഹചര്യമെന്നെങ്കിലും
പൊതുസമൂഹത്തോടു പറയാനുള്ള ബാദ്ധ്യത പ്രതാപനുണ്ട്.
സഹപ്രവര്‍ത്തകരായ,പരിചിതരും അപരിചിതരും അമര്‍ഷത്തോടെ,ഖേദത്തോടെ,സംശയത്തോടെ ,വേദനയോടെ എന്നെ വിളിച്ചുകൊണ്ടിരിക്കുന്നു,
മറുപടി പറഞ്ഞു തളരുന്നു.പക്ഷേ എന്റ ശക്തി കോണ്‍ഗ്രസ്സാണ്,ഈ കുടുംബംഉപേക്ഷിച്ചുപോകുന്ന ഒരാളെ തടയാന്‍ മുന്‍അറിവുകളില്ലാഞ്ഞതിനാല്‍ കഴിഞ്ഞില്ലന്ന ചിന്ത അലട്ടുന്നുണ്ട്.
ഒരാളുടെ രാഷ്ട്രീയ തീരുമാനത്തെ വിമര്‍ശിക്കാനല്ലാതെ തടസ്സപ്പെടുത്താന്‍ രക്തബന്ധങ്ങള്‍ക്കും പരിമിതിയുണ്ടല്ലോ..?

Exit mobile version