രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചു; 17കാരി മകളെ പിതാവ് വാക്കത്തികൊണ്ട് വെട്ടി, തലയ്ക്ക് പരിക്ക്, മോതിരവിരല്‍ അറ്റുതൂങ്ങി..! കണ്ണില്ലാത്ത ക്രൂരത കോട്ടയത്ത്

Sleeping | bignewslive

കറുകച്ചാല്‍: രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചുവെന്ന് ആരോപിച്ച് അച്ഛന്‍ മകളെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. 17കാരിയായ മകള്‍ക്ക് നേരെയാണ് പിതാവിന്റെ ആക്രമണം. കോട്ടയം കറുകച്ചാലിലാണ് അമ്പരപ്പിക്കുന്ന സംഭവം. ആക്രമണത്തില്‍ 17കാരിയുടെ തലയ്ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. കൂടാതെ മോതിര വിരല്‍ അറ്റ് പോവുകയും ചെയ്തു.

കറുകച്ചാല്‍ പച്ചിലമാക്കല്‍ മാവേലിതാഴെയില്‍ 49കാരനായ രഘുവാണ് മകളോട് ക്രൂരത ചെയ്തത്. സംഭവത്തെ തുടര്‍ന്ന് രഘുവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. മകള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചെന്നാരോപിച്ച് രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കി. വാക്കത്തികൊണ്ട് തലയ്ക്ക് വെട്ടി.

നിലവിളിച്ചപ്പോള്‍ ഇയാള്‍ വീണ്ടും വാക്കത്തികൊണ്ട് വെട്ടി. വെട്ട് തടയുന്നതിടിയില്‍ മകളുടെ വലതുകൈയിലെ മോതിരവിരല്‍ മുറിഞ്ഞുതൂങ്ങുകയായിരുന്നു. സമീപത്തെ വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്ന് കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. രഘുവിനെ പോലീസ് കറുകച്ചാല്‍ കവലയില്‍നിന്നാണ് പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ രഘുവിനെ റിമാന്‍ഡ് ചെയ്തു.

Exit mobile version