കൊല്ലത്തെ ആശയുടെ മരണത്തില്‍ വഴിത്തിരിവ്; ആട് ഇടിച്ചിട്ടതല്ല, അടിവയറ്റില്‍ ചവിട്ടിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്, നാടകത്തിനൊടുവില്‍ ഭര്‍ത്താവ് അരുണ്‍ദാസ് അറസ്റ്റില്‍

Asha death | Bignewslive

ഓയൂര്‍: കൊല്ലം വാപ്പാലയില്‍ യുവതി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വഴിത്തിരിവ്. സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റിലായതോടെയാണ് മരണം കൊലപാതകമെന്ന് തെളിഞ്ഞത്. ഓടനാവട്ടം വാപ്പാല പള്ളിമേലതില്‍ വീട്ടില്‍ അരുണ്‍ദാസ് (36) ആണ് അറസ്റ്റിലായത്. കഴിഞ്ഞ നാലിനാണ് അരുണ്‍ ദാസിന്റെ ഭാര്യ ആശ (27) മരിച്ചത്.

ആട് ഇടിച്ചിട്ടതെന്നായിരുന്നു അരുണ്‍ദാസ് നല്‍കിയ വിശദീകരണം. എന്നാല്‍, ആശയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയമുണ്ടെന്ന് ഉന്നതോദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം നടത്തി വരികയാണ് ദുരൂഹത നീങ്ങി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നത്. ആശയുടെ അടിവയറ്റിന് ചവിട്ടേറ്റതാണ് മരണകാരണമെന്ന് പോസ്്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാവുകയായിരുന്നു. തുടര്‍ന്നാണ് അന്വേഷണം അരുണ്‍ദാസിലേയ്ക്ക് എത്തിയത്. പിന്നാലെ അറസ്റ്റ് ചെയ്യുകയായിരുന്നു. ശേഷം തെളിഞ്ഞതാകട്ടെ ക്രൂര കൊലപാതകവും.

പോലീസ് പറയുന്നത് ഇങ്ങനെ;

ദിവസവും മദ്യപിച്ചെത്തി അരുണ്‍ വഴക്കുണ്ടാക്കാറുണ്ട്. ഒക്ടോബര്‍ 31-ന് വഴക്കിനിടെ ആശയുടെ വയറ്റില്‍ ചവിട്ടുകയും അവര്‍ അബോധാവസ്ഥയിലാവുകയും ചെയ്തു. നവംബര്‍ ഒന്നിന് താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇവിടനിന്ന് മീയണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ആശയെ വീട്ടുകാര്‍ എത്തിച്ചു. എന്നാല്‍ ആശ ചികിത്സയിലിരിക്കെ മരിച്ചു.

യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ അരുണിനെ പൂയപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നു. പാറയുടെ മുകളില്‍നിന്ന് ആട് ഇടിച്ചിട്ടാണ് പരിക്കേറ്റതെന്നാണ് ആശുപത്രിയില്‍ പറഞ്ഞത്. മക്കളായ ഒന്‍പത് വയസ്സുള്ള അല്‍ബാന്റെയും ഏഴ് വയസ്സുള്ള അലന്റെയും അരുണ്‍ദാസിന്റെ അമ്മ എല്‍സി ദാസിന്റെയും മൊഴിയെടുത്തിരുന്നു. ആശുപത്രിയില്‍ നല്‍കിയ വിവരത്തിലും വീട്ടുകാര്‍ നല്‍കിയ മൊഴിയിലും വൈരുധ്യം കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു.

Exit mobile version