വിഷം ഉള്ളില്‍ ചെന്ന് അമ്മ കടുവ ചത്തു; നിര്‍ത്താതെ കരഞ്ഞ് കടുവക്കുഞ്ഞുങ്ങള്‍, അനാഥമായ കുഞ്ഞുങ്ങള്‍ക്ക് തുണയായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍

Tiger lost life | Bignewslive

കല്‍പ്പറ്റ: വിഷം ഉള്ളില്‍ ചെന്ന നിലയില്‍ പെണ്‍കടുവ ചത്തതോടെ അനാഥമായത് രണ്ട് കടുവക്കുഞ്ഞുങ്ങള്‍. കുഞ്ഞുങ്ങള്‍ക്ക് തുണയായത് ആകട്ടെ വനംവകുപ്പ് ഉദ്യോഗസ്ഥരും. മുതുമല വന്യജീവി സങ്കേതത്തില്‍ കടുവ ചത്തത് അറിഞ്ഞ് എത്തിയതായിരുന്നു വനപാലകര്‍. മസിനഗുഡിക്ക് സമീപം ശിങ്കാര റേഞ്ചിലെ ആറ്റിങ്കര വനത്തിലായിരുന്നു പെണ്‍കടുവ ചത്തത്.

ജഡം കണ്ടെത്തിയത് വൈകുന്നേരമായതിനാല്‍ അന്ന് പോസ്റ്റുമാര്‍ട്ടം അടക്കമുള്ള നടപടിക്രമങ്ങളൊന്നും പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഏതാനും വനപാലകര്‍ കടുവയുടെ ജഡത്തിന് കാവല്‍ നില്‍ക്കുമ്പോഴാണ് അടുത്തുള്ള കുറ്റിക്കാട്ടില്‍ നിന്നും കുഞ്ഞുങ്ങളുടെ കരച്ചില്‍ കേള്‍ക്കുന്നത്.

തിരഞ്ഞ് പോയപ്പോള്‍ കണ്ട കാഴ്ച അതി ദയനീയമായിരുന്നു. ഏകദേശം രണ്ടാഴ്ച മാത്രം പ്രായമുള്ള രണ്ട് കടുവക്കുഞ്ഞുങ്ങള്‍ നിര്‍ത്താതെ കരയുകയായിരുന്നു. വിശപ്പുകാരണം തീര്‍ത്തും അവശരാണ്. ദാരുണമായ കാഴ്ച ഏറെ കണ്ടുനില്‍ക്കാനാവാതെ സംഘം രണ്ട് ആണ്‍ക്കടുവ കുഞ്ഞുങ്ങളെയും മാറോട് ചേര്‍ത്ത് തൊപ്പക്കാട്ടിലുള്ള താല്‍ക്കാലിക സംരക്ഷണ കേന്ദ്രത്തിലെത്തിച്ചു.

ഒരു രാത്രി അഭിയമേകി. പിറ്റേന്ന് വനം ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ കടുവക്കുഞ്ഞുങ്ങളെ കാട്ടിലേക്ക് തിരികെ വിടേണ്ടെന്നും ചെന്നൈ വണ്ടല്ലൂരിലെ അറിഗന്‍ അണ്ണാ സുവോളജിക്കല്‍ പാര്‍ക്കിലേക്ക് കൊണ്ടുപോകാനും തീരുമാനിക്കുകയും ചെയ്തു.

എന്നാല്‍, ആഴ്ചകള്‍ മാത്രം പ്രായമുള്ളതിനാല്‍ തന്നെ തിരികെ കാട്ടില്‍ വിട്ടാല്‍ അതിജീവിക്കാന്‍ കഴിയില്ലെന്ന വെറ്ററിനറി ഡോക്ടര്‍ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍, നാലുമാസത്തോളം വണ്ടല്ലൂരില്‍ താമസിപ്പിക്കും. മുതുമല ടൈഗര്‍ റിസര്‍വിലേക്ക് മാറ്റുന്ന കാര്യം പിന്നീടെ തീരുമാനിക്കൂവെന്ന് അധികൃതര്‍ അറിയിച്ചു.

Exit mobile version