തെരഞ്ഞെടുപ്പ് വൈകുന്ന സാഹചര്യത്തില്‍ ഭരണസ്തംഭനം ഒഴിവാക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിക്കും: തീരുമാനം മന്ത്രിസഭ യോഗത്തില്‍

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ കാലാവധി 2020 നവംബര്‍ 11-ന് അവസാനിക്കുന്ന സാഹചര്യത്തിലും പ്രസ്തുത തീയതിക്ക് മുമ്പ് തെരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കാതെ വരുന്ന സാഹചര്യത്തിലും ഭരണസ്തംഭനം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി രൂപീകരിച്ചത്. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം.

ജില്ലാ പഞ്ചായത്തില്‍ – ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ പഞ്ചായത്ത് ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍, ബ്ലോക്ക് പഞ്ചായത്തില്‍ – ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, ബ്ലോക്ക് പഞ്ചായത്തിലെ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, ബ്ലോക്ക് പഞ്ചായത്തിലെ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍, ഗ്രാമപഞ്ചായത്തില്‍ – ഗ്രാമപഞ്ചായത്ത് സെക്രട്ടറി, ഗ്രാമപഞ്ചായത്തിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഗ്രാമപഞ്ചായത്തിലെ കൃഷി ഓഫീസര്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷനില്‍ – ജില്ലാ കളക്ടര്‍, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍, മുന്‍സിപ്പല്‍ കൗണ്‍സിലില്‍ – മുന്‍സിപ്പല്‍ കൗണ്‍സില്‍ സെക്രട്ടറി, മുന്‍സിപ്പല്‍ എഞ്ചിനീയര്‍, മുന്‍സിപ്പാലിറ്റിയിലെ സംയോജിത ശിശുവികസന പദ്ധതിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥന്‍ എന്നിങ്ങനെയാണ് കമ്മിറ്റി.

Exit mobile version