സംസ്ഥാനത്തെ ബിജെപി നേതൃത്വത്തില്‍ വീണ്ടും പൊട്ടിത്തെറി; കെ സുരേന്ദ്രനെതിരെ പരസ്യവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് പികെ വേലായുധന്‍, വഞ്ചിച്ചെന്ന് പ്രധാന ആരോപണം

തിരുവനന്തപുരം: സംസ്ഥാനത്തെ ബിജെപി നേതൃത്വത്തില്‍ വീണ്ടും പൊട്ടിത്തെറി. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പരസ്യമായി രംഗത്ത് വന്നതിന് പിന്നാലെ ബിജെപി മുന്‍ ഉപാധ്യക്ഷനും ദേശീയ നിര്‍വാഹക സമിതി അംഗവുമായ മുതിര്‍ന്ന നേതാവ് പികെ വേലായുധന്‍ രംഗത്തെത്തിയിരിക്കുകയാണ്. ബിജെപി സംസ്ഥാന പ്രസഡന്റ് കെ സുരേന്ദ്രനെതിരെയാണ് പികെ വേലായുധന്‍ രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് പാര്‍ട്ടി പദവി വാഗ്ദാനം ചെയ്ത് സുരേന്ദ്രന്‍ പറ്റിച്ചുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന ആരോപണം. കരഞ്ഞുകൊണ്ടായിരുന്നു അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചത്.

വേലായുധന്റെ വാക്കുകള്‍;

മക്കള്‍ വളര്‍ന്ന് അവര്‍ ശേഷിയിലേക്ക് വരുമ്പോള്‍ അച്ഛനേയും അമ്മയേയും വൃദ്ധസദനത്തിലേക്ക് കൊണ്ടിട്ട പോലയാണ് ഇത്. എന്നെപ്പോലെ ഒട്ടേറെ പേര്‍ ഇതുപോലെ വീടുകളില്‍ ഇരിക്കുകയാണ്. ഈ വിഷമം പറയാനാണ് സംസ്ഥാന അധ്യക്ഷനെ വിളിച്ചത്. ഈ നിമിഷം വരെ അദ്ദേഹം എന്നെ വിളിച്ചിട്ടില്ല. എന്റെ മണ്ഡലമായ പെരുമ്പാവൂരില്‍ ഒന്നോ രണ്ടോ തവണ അദ്ദേഹം വന്നുപോയിട്ടും എന്നെ കണ്ടിട്ടില്ല. ഞങ്ങള്‍ക്ക് പരാതി പറയാനുള്ള ഏക സ്ഥാനം സുരേന്ദ്രനാണ്.

അത് കേള്‍ക്കാനുള്ള ബാധ്യത സുരേന്ദ്രനുണ്ട്. അടിയന്തരാവസ്ഥയുടെ സമയത്ത് സമരം ചെയ്ത് തല്ലുകൊണ്ട് ജയിലില്‍ കിടന്നു. രണ്ട് ജയിലിലാണ് കിടന്നത്. ഒരു ആശയത്തില്‍ ഉറച്ചുനിന്നതാണ്. പക്ഷേ ഇന്ന് വളരെ വേദനയുണ്ട്. സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനായി നടന്ന വോട്ടിങ്ങില്‍ സുരേന്ദന് വേണ്ടി വോട്ട് ചെയ്ത ആളാണ്, എന്നാല്‍ നിരവധി തവണ സുരേന്ദ്രനെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ സുരേന്ദ്രന്‍ തയ്യാറായില്ല.

Exit mobile version