‘സഖാവ് രതീഷ് പരശുരാമന്‍’ ചെങ്കൊടിയുമായി ബിജെപിക്കെതിരെ എത്തിയ ഒറ്റയാള്‍ പോരാട്ടക്കാരന്‍ ദാ ഇടപ്പള്ളിയിലുണ്ട്

കൊച്ചി: സോഷ്യല്‍മീഡിയയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിറഞ്ഞതും ചര്‍ച്ചയായതും ബിജെപി നടത്തിയ മാര്‍ച്ചില്‍ ഒറ്റയാള്‍ പ്രതിഷേധം നടത്തിയ സിപിഎം പ്രവര്‍ത്തകന്റെ ചിത്രവും ദൃശ്യങ്ങളുമാണ്. സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനിന്നെങ്കിലും ഇതൊന്നും അറിയാതെ ഇടപ്പള്ളിയില്‍ തന്റെ കര്‍ത്തവ്യങ്ങളില്‍ മുഴുകിയിരിക്കുകയാണ് സഖാവ് രതീഷ് പരശുരാമന്‍.

മന്ത്രി കെടി ജലീലിനും സംസ്ഥാന സര്‍ക്കാരിനെതിരെ നടത്തിയ സമരത്തിനെതിരെയായിരുന്നു എറണാകുളത്ത് രതീഷ് ഒറ്റയാള്‍ പോരാട്ടം നടത്തിയത്. മാര്‍ച്ചിനെ ചെങ്കൊടി ഉര്‍ത്തിയായിരുന്നു പ്രതിഷേധം. സിപിഎം പ്രവര്‍ത്തകനും കെട്ടിടനിര്‍മ്മാണ തൊഴിലാളിയുമാണ് രതീഷ്. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ തന്നെക്കുറിച്ച് സമൂഹമാധ്യങ്ങളില്‍ നടക്കുന്ന പ്രചാരണങ്ങളേക്കുറിച്ച് മുപ്പത്തിയേഴുകാരനായ രതീഷ് ഇന്നലെയാണ് മനസിലാക്കിയത്.

സെന്റ് ആല്‍ബര്‍ട്ട്‌സിലെ പ്രീഡിഗ്രി പഠനകാലം മുതല്‍ തുടങ്ങിയതാണ് ഇടതുപക്ഷത്തോടുള്ള ബന്ധമെന്ന് രതീഷ് പറഞ്ഞു. പ്രീഡിഗ്രി പഠനത്തിന് ശേഷവും എസ്എഫ്‌ഐ സമരങ്ങളിലും രതീഷ് ഭാഗമായിരുന്നു. തികച്ചും അനാവശ്യമായ കാര്യത്തിനാണ് ബിജെപി സമരം ചെയ്യുന്നതെന്നും കമ്മീഷണര്‍ ഓഫീസിലേക്ക് സമരം വരുന്നുണ്ട് എന്നറിഞ്ഞപ്പോള്‍ പഴയ എസ്എഫ്‌ഐക്കാരന്‍ പാര്‍ട്ടി ഓഫീസിന് മുന്നിലുണ്ടായിരുന്ന ചെങ്കൊടിയുമായി നിരത്തിലേക്ക് ഇറങ്ങുകയായിരുന്നുവെന്നും രതീഷ് കൂട്ടിച്ചേര്‍ത്തു. ഇടതുപക്ഷത്തെ ഇത്തരത്തില്‍ വേട്ടയാടുന്നതിനെ അല്‍പം പോലും പിന്തുണയ്ക്കാന്‍ പറ്റില്ലെന്നും രതീഷ് തുറന്നടിച്ചു. ഇടപ്പള്ളി സ്വദേശിയായ രതീഷ് എറണാകുളം പോണേക്കരയിലാണ് താമസം.

Exit mobile version