ഫേസ്ബുക്ക് സുഹൃത്ത് വിരുന്നിന് വന്നു; മൊബൈല്‍ ഫോണുമായി മുങ്ങി, ഫേസ്ബുക്ക് തന്നെ വേണ്ടെന്ന് വെച്ച് കൊണ്ടോട്ടിയിലെ മുസ്ലിയാര്‍

കാളിക്കാവ്; ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവാവ് വീട്ടില്‍ വിരുന്ന് വന്ന് യുവാവ് തിരികെ പോയത് മുസ്ലിയാരുടെ ഫോണുമായി. കൊണ്ടോട്ടി നെടിയിരുപ്പിലെ ഒരു മുസ്ലിയാര്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. മമ്പാട്ടുമൂല സ്വദേശിയായ യുവാവ്, മണ്ണാര്‍ക്കാട്ടുകാരന്‍ എന്ന നിലയ്ക്കാണ് മുസ്ലിയാരുമായി ചങ്ങാത്തം സൃഷ്ടിച്ചത്.

സന്ദേശങ്ങളിലൂടെ ഇരുവരും അടുത്ത സുഹൃത്തുക്കളുമായി. ഒരാഴ്ചയ്ക്കുശേഷം മമ്പാട്ടുമൂല സ്വദേശി നെടിയിരുപ്പിലെത്തി. രാത്രി മടങ്ങിപ്പോകാന്‍ കഴിയില്ലെന്നു പറഞ്ഞ സുഹൃത്തിന് മുസ്ലിയാര്‍ തന്റെ മുറിയില്‍ വിരുക്കുകയും ചെയ്തു. എന്നാല്‍ മുസ്ലിയാര്‍ പുറത്തുപോയ തക്കംനോക്കി സുഹൃത്ത് ഫോണുമായി മുങ്ങുകയായിരുന്നു.

പിന്നാലെ, ഫോണ്‍ നഷ്ടപ്പെട്ട വിവരം മുസ്ലിയാര്‍ കൊണ്ടോട്ടി പോലീസില്‍ പരാതിപ്പെട്ടു. അവര്‍ കാളികാവ് പോലീസിന് കൈമാറി. മമ്പാട്ടുമൂല സ്വദേശിയെ കണ്ടെത്തിയ പോലീസ് ചൊവ്വാഴ്ച ഇയാളെക്കൊണ്ടുതന്നെ ഫോണ്‍ തിരിച്ചേല്‍പ്പിച്ച് പരാതിക്ക് തീര്‍പ്പ് കല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍, ഇനി ഫേസ്ബുക്കുതന്നെ വേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണ് മുസ്ലിയാര്‍. ഇക്കാര്യം മനസില്‍ ഉറപ്പിച്ചാണ് അദ്ദേഹം പോലീസ് സ്‌റ്റേഷനില്‍ നിന്ന് ഇറങ്ങിയത്.

Exit mobile version