കൊരട്ടിയില്‍ എടിഎം കവര്‍ച്ചയ്ക്കു പിന്നില്‍ ഏഴുപേര്‍; പോലീസ്

തൃശൂര്‍: കൊരട്ടിയില്‍ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മില്‍ ഇന്നലെ കവര്‍ച്ച നടത്തിയ സംഘത്തില്‍ ഏഴുപേരുണ്ടായിരുന്നുവെന്നു പോലീസ്. ചാലക്കുടി ഹൈസ്‌ക്കൂളിന് സമീപത്തു കൂടി ഇവര്‍ നടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.

വേഷം മാറി പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. കൊരട്ടി ജങ്ഷന് സമീപം ദേശീയപാതയില്‍ ഇന്നലെ പുലര്‍ച്ചെയാണ് മോഷണം നടന്നത്. കൗണ്ടര്‍ കുത്തി തുറന്നാണ് പണം കവര്‍ന്നത്. പത്ത് ലക്ഷത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ട്.

കൊച്ചി ഇരുമ്പനത്തും എടിഎം കുത്തിത്തുറന്ന് മോഷണം നടത്തിയിട്ടുണ്ട്. രണ്ട് കവര്‍ച്ചയ്ക്കു പിന്നിലും ഒരേ പ്രൊഫഷണല്‍ സംഘമാണെന്നാണ് സൂചന. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനുമിടയ്ക്കാണ് രണ്ടിടത്തും മോഷണം നടന്നത്. ഗ്യാസ് കട്ടര്‍ ഉപയോഗിച്ചാണ് രണ്ടിടത്തും മോഷണം നടന്നത്. രണ്ട് എടിഎമ്മിന്റെയും ഷട്ടര്‍ തഴ്ത്തിയ നിലയിലായിരുന്നു. ഈ സമാനതകളാണ് മോഷണങ്ങള്‍ക്കു പിന്നില്‍ ഒരേ സംഘമാണെന്ന സൂചന നല്‍കുന്നത്.

Exit mobile version