സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നു

കൊല്ലം: അമൃതാനന്ദമയി മഠത്തിന് മുകളില്‍ നിന്ന് ചാടി വിദേശവനിത ജീവനൊടുക്കി. യുകെ സ്വദേശിയായ സ്റ്റെഫെഡ് സിയോന എന്ന 45 കാരിയാണ് ജീവിതം അവസാനിപ്പിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൊല്ലത്ത് അമൃതപുരിയിലെ മഠത്തിലാണ് സംഭവം നടന്നത്.

ബുധനാഴ്ച രാത്രി എട്ടരയോടെ ഇവര്‍ മഠത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. പ്രധാന കെട്ടിടത്തിന്റെ 11ാം നിലയില്‍ നിന്നാണ് ഇവര്‍ ചാടി ജീവനൊടുക്കിയത്. അതേസമയം, ഇവര്‍ ഉച്ചയ്ക്കും താഴേക്ക് ചാടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ആ സമയം, പോലീസ് എത്തിയാണ് പിന്തിരിപ്പിച്ചത്. രാത്രി ഇവര്‍ക്ക് ഒപ്പമുണ്ടായിരുന്നവര്‍ ഭജനയ്ക്ക് പോയ സമയത്ത് ഇവര്‍ വീണ്ടും കെട്ടിടത്തിന് മുകളിലേക്ക് കയറി ജീവനൊടുക്കുകയായിരുന്നു. സിയോന മാനസികവെല്ലുവിളി നേരിട്ടിരുന്നുവെന്നാണ് മഠം അധികൃതര്‍ പറയുന്നത്.

ഫെബ്രുവരിയിലാണ് ഇവര്‍ മഠത്തില്‍ എത്തിയത്. നാട്ടിലേക്ക് തിരികെ പോകാന്‍ സാധിക്കാത്തതില്‍ മനപ്രയാസം ഉണ്ടായിരുന്നുവെന്നാണ് വിവരം. ഈ വിഷമത്തിലാണ് ആത്മഹത്യ ചെയ്തതെന്നാണ് മഠം അധികൃതര്‍ നല്‍കുന്ന വിശീദകരണം.

Exit mobile version