25 കൊല്ലമായി കിടന്ന കിടപ്പ്, രണ്ട് മാസത്തെ വികലാംഗ പെന്‍ഷന്‍ ദുരിതാശ്വസ നിധിയിലേയ്ക്ക് നല്‍കി; മരുന്നിനും ഭക്ഷണത്തിനും എന്ത് ചെയ്യുമെന്ന ചോദ്യത്തോട് സര്‍ക്കാരുണ്ടല്ലോ സാര്‍ എന്ന് മറുപടിയും; കണ്ണ് നിറയ്ക്കും ഈ മനസിന്‍റെ നന്മ

കോട്ടയം: രണ്ട് മാസത്തെ വികലാംഗ പെന്‍ഷന്‍ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കി അപ്പുക്കുട്ടന്‍ നായര്‍. കാണുമ്പോള്‍ സാധാരണ കാര്യം എന്ന് ചിന്തിക്കാന്‍ വരട്ടെ. ഇത് അസാധാരണ കാര്യം തന്നെ. പോലീസ് സ്റ്റേഷനിലേയ്ക്ക് വിളിച്ച് പെട്ട പൊട്ടുകുളം എന്ന സ്ഥലത്തു താമസിക്കുന്ന അപ്പുക്കുട്ടന്‍ നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ താന്‍ ഒരു വികലാംഗന്‍ ആണെന്നും തനിക്കു ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് നല്‍കാന്‍ തയ്യാറാണെന്നും അറിയിക്കുകയായിരുന്നു.

ഒരു സാധാരണ സംഭവം എന്ന നിലയിലാണ് ഉദ്യോഗസ്ഥരും അതിനെ എടുത്തത്. ശേഷം പണം അടയ്ക്കാനുള്ള മാര്‍ഗവും പണം അടക്കേണ്ട രീതിയുമൊക്ക അദ്ദേഹത്തോട് പറഞ്ഞു.. എന്നാല്‍ തനിക്ക് 73 വയസ്സ് ആയെന്നും താനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നതെന്നും സഹായത്തിനു വിവാഹം കഴിച്ചയച്ച ഏക മകളെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് പോലീസിന്‍റെ സഹായം തേടിയത് എന്നും അദ്ദേഹം പറഞ്ഞു. ശേഷം വൈകുന്നേരം പട്രോളിങ്ങിന് പോകുമ്പോള്‍ വീട്ടില്‍ വരാമെന്നും പണം വാങ്ങി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ അടക്കാന്‍ സഹായിക്കാമെന്നും പോലീസ് അറിയിക്കുകയും ചെയ്തു.

വൈകുന്നേരം 5.30 മണിയോടെ പോലീസ് സംഘം അദേഹത്തിന്‍റെ വീടിനടുത്തെത്തി ഫോണ്‍ വിളിച്ചപ്പോള്‍ പ്രായമുള്ള ഒരമ്മയാണ് വഴി കാണിച്ചത്. ചെറിയ വൈകല്യം എന്തെങ്കിലും ഉള്ള മുച്ചക്ര വാഹനം ഉപയോഗിക്കുന്ന ഒരാള്‍ ആയിരിക്കും ഈ അപ്പുക്കുട്ടന്‍നായര്‍ എന്നാണ് പൊതുവെ ഉദ്യോഗസ്ഥരും കരുതിയത്. എന്നാല്‍ കണ്ടത് നെഞ്ചകം തകര്‍ക്കുന്ന കാഴ്ചയായിരുന്നു. ഒരു ചെറിയ വീട്. അകത്തേക്ക് കയറുമ്പോള്‍ ഇടതു വശത്തു നിന്നും ഒരു സ്വാഗതം, സാറേ ഇവിടെ എന്ന വാക്ക് കേട്ട് നോക്കിയപ്പോള്‍ മെലിഞ്ഞ് ഒട്ടിയ ഒരു മനുഷ്യന്‍… കട്ടിലില്‍ കിടക്കുന്നു… സാര്‍ ഞാന്‍ ഇരുപത്തഞ്ചു കൊല്ലമായി ലോക്ക് ഡൗണ്‍ ആണ്.. കിടന്ന കിടപ്പാണ്. അതുകൊണ്ടാണ് സാറിനെ ബുദ്ധിമുട്ടിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു നിമിഷം കണ്ണുകള്‍ നിറയുന്ന നിമിഷം കൂടിയായിരുന്നു അത്.

1995 ഡിസംബര്‍ 11 ന് അടുത്തുള്ള ഒരു പുരയിടത്തില്‍ മരം വെട്ടാന്‍ പോയപ്പോള്‍ മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് സാരമായ പരിക്കേറ്റ് അന്ന് മുതല്‍ കിടപ്പിലായതാണ്. ഒന്നര മാസത്തോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞു.. പിന്നെ കഴിഞ്ഞ 25 വര്‍ഷമായി ഈ കൊച്ചു വീട്ടില്‍ ഭാര്യ ഭവാനിയമ്മയോടൊപ്പം കഴിയുകയാണ്. ചായ ഒക്കെ തന്ന് അല്പം കഴിഞ്ഞപ്പോള്‍ കട്ടിലിനടിയില്‍ നിന്നും 2500 രൂപ എടുത്ത് ഭാര്യയുടെ കൈയില്‍ കൊടുത്ത് പോലീസുകാര്‍ക്ക് നല്‍കി. സാര്‍ ഇത് എന്‍റെ രണ്ട് മാസത്തെ പെന്‍ഷന്‍ തുകയാണ്. ആദ്യം എനിക്ക് കിട്ടിയ പെന്‍ഷന്‍ 40 രൂപയാണ്. പിന്നെ അത് 60 ആയി. 1000 ആയി.. ഇത് വരെ 1200 ആയിരുന്നു. ഇപ്പോള്‍ കഴിഞ്ഞ മാസം മുതല്‍ അത് 1300 ആയി. അദ്ദേഹം പറയുന്നു. കഴിഞ്ഞ രണ്ട് മാസത്തെ പെന്‍ഷന്‍ തുകയാണ് അദ്ദേഹം പോലീസിന് കൈമാറിയത്.

ഇതെല്ലാം കൊടുത്താല്‍ ഇനി മരുന്നിനും ഭക്ഷണത്തിനും എന്ത് ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ ഭാര്യക്കും ചെറിയ പെന്‍ഷന്‍ ഉണ്ട്. അത് മതി. പിന്നെ അരിയായും കിറ്റായും ഒക്കെ സര്‍ക്കാര്‍ സഹായിച്ചു. എന്തെല്ലാം കാര്യങ്ങള്‍ ഗവണ്മെന്‍റ് ചെയ്യുന്നുണ്ട്. അപ്പോള്‍ സര്‍ക്കാരിന് ഒരാവശ്യം വരുമ്പോള്‍ നമ്മള്‍ സഹായിക്കേണ്ടെ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി.

ഇത് സര്‍ക്കാരിന് കൊടുത്തത് കൊണ്ട് ഞാന്‍ മുടിഞ്ഞു പോകില്ല സാര്‍..എത്രയോ ആള്‍ക്കാര്‍. പണം ഉള്ളവരും ഇല്ലാത്തവരും കൊറോണക്ക് ഇരയായി.. ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മള്‍ നന്ദിയില്ലാത്തവര്‍ ആകില്ലേ.. എന്ന ചോദ്യവും മനസിനെ ഉലയ്ക്കുന്നതായിരുന്നു. വാട്ടര്‍ ബെഡില്‍ ഒരേ കിടപ്പു കിടക്കുമ്പോഴും ജീവിതത്തെ പോസിറ്റീവ് ആയി കാണുന്ന ആ മനുഷ്യന്‍റെ നന്മയാണ് കേരളം എന്ന കൊച്ചു സംസ്ഥാനത്തിന്‍റെ വലിയ ഊര്‍ജ്ജം. നാളെ ഈ തുക ബാങ്കില്‍ അടച്ചിട്ട് രസീത് ഇവിടെ എത്തിക്കാം എന്ന് പറഞ്ഞപ്പോള്‍ നാളെ തൊഴിലാളി ദിനമാണ് സാര്‍.. ബാങ്ക് അവധി ആയിരിക്കും. സാര്‍ മറ്റന്നാള്‍ അടച്ചാല്‍ മതി. രസീത് ഒന്നും തരേണ്ട എന്ന് എന്നെ ഓര്‍മ്മിപ്പിച്ചു അദ്ദേഹം വീണ്ടും ചിരി തൂകിയതും മനസിനെ നിറയ്ക്കുന്ന ഒന്ന് കൂടിയായിരുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം;

നന്മയുള്ള നമ്മുടെ നാട് <3 <3 മണിമലസര്‍ക്കിള്‍ഇന്‍സ്പക്ടര്‍ ഷാജുസാര്‍എഴുതുന്നു....ഞാന്‍ മണിമല പോലിസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആണ്.. ഇന്ന് (30042020) രാവിലെ എന്‍റെ ഔദ്യോഗിക മൊബൈല്‍ ഫോണില്‍ ഒരു കോള്‍ വന്നു. സ്റ്റേഷന്‍ പരിധിയില്‍ പെട്ട പൊട്ടുകുളം എന്ന സ്ഥലത്തു താമസിക്കുന്ന അപ്പുക്കുട്ടന്‍ നായര്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍ താന്‍ ഒരു വികലാംഗന്‍ ആണെന്നും തനിക്കു ലഭിക്കുന്ന വികലാംഗ പെന്‍ഷന്‍ മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ ആഗ്രഹിക്കുന്നതായും അറിയിച്ചു..ഒരു സാധാരണ സംഭവം എന്ന നിലയില്‍ ഞാന്‍ അതിനുള്ള മാര്‍ഗവും പണം അടക്കേണ്ട രീതിയുമൊക്ക അദ്ദേഹത്തോട് പറഞ്ഞു.. എന്നാല്‍ തനിക്ക് 73 വയസ്സ് ആയെന്നും താനും ഭാര്യയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നതെന്നും സഹായത്തിനു വിവാഹം കഴിച്ചയച്ച ഏക മകളെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ട എന്ന് കരുതിയാണ് പോലീസിന്‍റെ സഹായം തേടിയത് എന്നും അദ്ദേഹം പറഞ്ഞു.. വൈകുന്നേരം പട്രോളിങ്ങിന് പോകുമ്പോള്‍ വീട്ടില്‍ വരാമെന്നും പണം വാങ്ങി മുഖ്യമന്ത്രി യുടെ ദുരിതാശ്വാസ നിധിയില്‍ അടക്കാന്‍ സഹായിക്കാമെന്നും ഞാന്‍ അദ്ദേഹത്തെ അറിയിച്ചു.വൈകുന്നേരം 5.30 മണിയോടെ ഞാനും സഹപ്രവര്‍ത്തകരും അദേഹത്തിന്‍റെ വീടിനടുത്തെത്തി ഫോണ്‍ വിളിച്ചപ്പോള്‍ പ്രായമുള്ള ഒരമ്മ വഴി കാണിക്കാന്‍ ഇറങ്ങി വന്നു.. ചെറിയ വൈകല്യം എന്തെങ്കിലും ഉള്ള മുച്ചക്ര വാഹനം ഉപയോഗിക്കുന്ന ഒരാള്‍ ആയിരിക്കും ഈ അപ്പുക്കുട്ടന്‍നായര്‍ എന്നാണ് ഞാന്‍ കരുതിയത്.. മഴയുടെ അകമ്പടിയോടെ ഞാനും സഹപ്രവര്‍ത്തകനും അവരുടെ വീട്ടിലെത്തി.. ഒരു ചെറിയ വീട്. അകത്തേക്ക് കയറുമ്പോള്‍ ഇടതു വശത്തു നിന്നും ഒരു സ്വാഗതം.. സാറേ ഇവിടെ...ഞാന്‍ നോക്കിയപ്പോള്‍ മെലിഞ്ഞ ഒരു മനുഷ്യന്‍... കട്ടിലില്‍ കിടക്കുന്നു... സാര്‍ ഞാന്‍ ഇരുപത്തഞ്ചു കൊല്ലമായി ലോക്ക് ഡൌണ്‍ ആണ്.. കിടന്ന കിടപ്പാണ്. അതുകൊണ്ടാണ് സാറിനെ ബുദ്ധിമുട്ടിച്ചത്..1995 ഡിസംബര്‍ 11 ന് അടുത്തുള്ള ഒരു പുരയിടത്തില്‍ മരം വെട്ടാന്‍ പോയപ്പോള്‍ മരത്തില്‍ നിന്ന് വീണ് നട്ടെല്ലിന് സാരമായ പരിക്കേറ്റ് അന്ന് മുതല്‍ കിടപ്പിലായതാണ്.. ഒന്നര മാസത്തോളം കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ യില്‍ കഴിഞ്ഞു.. പിന്നെ കഴിഞ്ഞ 25 വര്‍ഷമായി ഈ കൊച്ചു വീട്ടില്‍ ഭാര്യ ഭവാനിയമ്മയോടൊ പ്പം. ചായ ഒക്കെ തന്ന് അല്പം കഴിഞ്ഞപ്പോള്‍ കട്ടിലിനടിയില്‍ നിന്നും 2500 രൂപ എടുത്ത് ഭാര്യയുടെ കൈയില്‍ കൊടുത്തു എനിക്ക് തരാന്‍ പറഞ്ഞു. സാര്‍ ഇത് എന്‍റെ രണ്ട് മാസത്തെ പെന്‍ഷന്‍ തുകയാണ്. ആദ്യം എനിക്ക് കിട്ടിയ പെന്‍ഷന്‍ 40 രൂപയാണ്. പിന്നെ അത് 60 ആയി. 1000 ആയി.. ഇത് വരെ 1200 ആയിരുന്നു.ഇപ്പോള്‍ കഴിഞ്ഞ മാസം മുതല്‍ അത് 1300 ആയി. കഴിഞ്ഞ രണ്ട് മാസത്തെ പെന്‍ഷന്‍ തുകയാണ് അദ്ദേഹം എന്നെ ഏല്പിച്ചത്. ഇതെല്ലാം കൊടുത്താല്‍ ഇനി മരുന്നിനും ഭക്ഷണത്തിനും എന്ത് ചെയ്യുമെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു.. ഭാര്യക്കും ചെറിയ പെന്‍ഷന്‍ ഉണ്ട്. അത് മതി. പിന്നെ അരിയായും കിറ്റായും ഒക്കെ സര്‍ക്കാര്‍ സഹായിച്ചു. എന്തെല്ലാം കാര്യങ്ങള്‍ ഗവണ്മെന്‍റ് ചെയ്യുന്നുണ്ട്. അപ്പോള്‍ സര്‍ക്കാരിന് ഒരാവശ്യം വരുമ്പോള്‍ നമ്മള്‍ സഹായിക്കേണ്ടെ എന്ന ചോദ്യം...ഇത് സര്‍ക്കാരിന് കൊടുത്തത് കൊണ്ട് ഞാന്‍ മുടിഞ്ഞു പോകില്ല സാര്‍..എത്രയോ ആള്‍ക്കാര്‍. പണം ഉള്ളവരും ഇല്ലാത്തവരും കൊറോണക്ക് ഇരയായി.. ഇത്രയെങ്കിലും ചെയ്തില്ലെങ്കില്‍ നമ്മള്‍ നന്ദിയില്ലാത്തവര്‍ ആകില്ലേ.. എന്ന ചോദ്യവും വാട്ടര്‍ ബെഡില്‍ ഒരേ കിടപ്പു കിടക്കുമ്പോഴും ജീവിതത്തെ പോസിറ്റീവ് ആയി..കാണുന്ന ആ മനുഷ്യന്‍റെ ശബ്ദവും ഭിത്തിയില്‍ തൂങ്ങുന്ന കട്ടി മീശ വച്ച 25 കൊല്ലം മുന്‍പത്തെ ചെറുപ്പക്കാരന്‍റെ രൂപവും അവിടെ നിന്നിറങ്ങി കുറേ സമയം കഴിഞ്ഞിട്ടും എന്നെ പിന്തുടര്‍ന്നു.നാളെ ഈ തുക ബാങ്കില്‍ അടച്ചിട്ട് രസീത് ഇവിടെ എത്തിക്കാം എന്ന് പറഞ്ഞപ്പോള്‍ നാളെ തൊഴിലാളി ദിനമാണ് സാര്‍.. ബാങ്ക് അവധി ആയിരിക്കും. സാര്‍ മറ്റന്നാള്‍ അടച്ചാല്‍ മതി. രസീത് ഒന്നും തരേണ്ട എന്ന് എന്നെ ഓര്‍മിപ്പിച്ചു അദ്ദേഹം വീണ്ടും ചിരിച്ചു.. ശമ്പളത്തിന്‍റെ ഒരു ഭാഗം കടമായി ചോദിച്ചപ്പോള്‍ കലി പൂണ്ടവരുടെയും ഞങ്ങളുടെ വരുമാനത്തില്‍ തൊടാന്‍ പാടില്ല എന്ന് ഉത്തരവ് ഇറക്കിയവരുടെയും നേരെ കൊഞ്ഞനം കുത്തുന്ന ചിരി.....

Exit mobile version