കൊവിഡിന് പിന്നാലെ കുരങ്ങു പനി ഭീഷണി ?; വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു

വയനാട്: വയനാട്ടില്‍ കുരങ്ങുപനി ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തിരുനെല്ലി കാളിക്കൊല്ലി സ്വദേശി കേളുവാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അറുപത്തിനാല് വയസായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേളുവിനെ പ്രത്യേക കുരങ്ങുപനി ആശുപത്രിയായ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും കഴിഞ്ഞ ദിവസം മരിച്ചു. അതെസമയം ഇയാളുടെ പരിശോധനാഫലം ലഭിച്ചിട്ടില്ല.

ഇതോടെ ജില്ലയില്‍ ഈ വര്‍ഷം കുരങ്ങുപനി ലക്ഷണങ്ങളോടെ മരിച്ചവരുടെ എണ്ണം നാലായി. ഇതില്‍ രണ്ട് പേര്‍ക്ക് രോഗം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ മൂന്ന് പേര്‍ ആശുപത്രിയില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലുണ്ട്. കുരങ്ങു പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കാടുമായി ബന്ധപ്പെടുന്നവര്‍ക്ക് വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്.

Exit mobile version