വീണ്ടും ലോണെടുക്കാന്‍ പോകുംവഴി ലോട്ടറി എടുത്തു; രാജനെ തേടി എത്തിയത് 12 കോടി

ഇപ്പോഴിതാ ആ ഭാഗ്യവാന്‍ ആരാണെന്ന് കണ്ടെത്തി കഴിയുകയും ചെയ്തു.

കണ്ണൂര്‍: ക്രിസ്മസ് -പുതുവത്സര ബമ്പര്‍ നറുക്കെടുപ്പ് ഫലം പുറത്ത് വന്നതോടെ വിജയ് ആരാണെന്ന് അറിയാനുള്ള ആകാംഷയില്‍ ആയിരുന്നു എല്ലാവരും. ഇപ്പോഴിതാ ആ ഭാഗ്യവാന്‍ ആരാണെന്ന് കണ്ടെത്തി കഴിയുകയും ചെയ്തു.

കണ്ണൂര്‍ തോലമ്പ്ര പുരളിമല കൈതച്ചാല്‍ കോളനിയിലെ പൊരുന്നന്‍ രാജനാണ് ക്രിസ്മസ്-പുതുവത്സര ബമ്പര്‍ നറുക്കെടുപ്പിലെ ആ ഭാഗ്യവാന്‍. കൂലിപണിക്കാരനായ രാജന്‍ കൂത്തുപറമ്പില്‍ നിന്നും വാങ്ങിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം കിട്ടിയത്.

ഇപ്പോഴിതാ തനിക്ക് ഭാഗ്യം വന്ന വഴി വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് രാജന്‍. മൂത്ത മകളുടെ വിവാഹത്തിനും വീടു പണിക്കും വേണ്ടി അദ്ദേഹം ബാങ്കില്‍ നിന്നും ഏഴു ലക്ഷം രൂപ കടമെടുത്തിരുന്നു. അതിന്റെ അടവ് മുടങ്ങിയതോടെ ജപ്തി നോട്ടീസ് വന്നു.

പിന്നീട് എന്തുചെയ്യണമെന്ന് അറിയാതെ വന്നു. അങ്ങനെ ആകെയുള്ള ഒന്‍പതു സെന്റ് പണയപ്പെടുത്തി മറ്റൊരു വായ്പയെടുത്ത് ലോണ്‍ അടച്ചു തീര്‍ക്കാനുള്ള നെട്ടോട്ടത്തിലായിരുന്നു അദ്ദേഹം. അങ്ങനെ നാലാമത്തെ ലോണ്‍ എടുക്കാനായി ബാങ്കിലേക്ക് പോകുന്നതിനിടെയാണ് ക്രിസ്മസ്- പുതുവത്സര ബമ്പര്‍ ലോട്ടറി രാജന്‍ എടുക്കുന്നത്.

എന്നാല്‍ ഈ ലോട്ടറി തന്റെ ജീവിതം തന്നെ മാറ്റിമറിക്കുമെന്ന് രാജന്‍ മനസ്സില്‍ പോലും കരുതിയില്ല. ഏഴു ലക്ഷത്തിന്റെ കടമുണ്ടായിരുന്ന രാജന്‍ ഇന്ന് 12 കോടിയുടെ ഉടമയാണ്.

ഭാര്യ വഴക്കു പറയുന്നതിനാല്‍ രാജന്‍ ലോട്ടറി എടുക്കാറില്ലായിരുന്നു. ലോട്ടറി എടുത്ത് പണം വെറുതെകളയുകയാണെന്ന് ഭാര്യ എപ്പോഴും പറഞ്ഞിരുന്നെന്നും അതിനാല്‍ ടിക്കറ്റിന്റെ വില 300 രൂപയാണെന്ന് ആരോടും പറഞ്ഞിരുന്നില്ല എന്നുമാണ് രാജന്‍ പറയുന്നത്.

കണ്ണൂര്‍ മട്ടന്നൂരിനു സമീപം മാലൂര്‍ പുരളിമല കൈതച്ചാല്‍ കുറിച്യ കോളനിയിലെ പൊരുന്നന്‍ രാജനെയാണ് ഇത്തവണത്തെ ഭാഗ്യദേവത തുണച്ചത്. ഭാര്യ രജനിയും മൂന്നു മക്കളും അടങ്ങുന്നതാണു രാജന്റെ കുടുംബം. പട്ടികജാതി വകുപ്പില്‍നിന്നു ലഭിച്ച തുകകൊണ്ടു തുടങ്ങിയ വീടുപണി ഇനിയും പൂര്‍ത്തിയായിട്ടില്ല.

നാലുവര്‍ഷം മുന്‍പാണ് മൂത്ത മകളുടെ വിവാഹത്തിന് മൂന്ന് ബാങ്കുകളില്‍ നിന്നായി 7 ലക്ഷത്തോളം രൂപ വായ്പയെടുത്തത്. ഇതിന്റെ തിരിച്ചടവ് മുടങ്ങിയിട്ട് ഏറെനാളായി. തുടര്‍ന്നാണ് ജപ്തി നോട്ടീസ് വരുന്നത്.

ഈ ലോണ്‍ അടച്ചുതീര്‍ക്കാന്‍ വേണ്ടിയാണ് ആകെയുള്ള ഒന്‍പതര സെന്റ് ഭൂമി പണയപ്പെടുത്തി മറ്റൊരു വായ്പയ്ക്കു ശ്രമിച്ചത്. അതിനു രേഖകളുമായി ഇന്നലെ കൂത്തുപറമ്പ് ബാങ്കില്‍ എത്താനിരിക്കുകയായിരുന്നു.

കൂത്തുപറമ്പില്‍ വിറ്റ ലോട്ടറിക്കാണ് സമ്മാനം ലഭിച്ചതെന്ന് രാജന്‍ അറിഞ്ഞിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ടിക്കറ്റുമായി അടുത്തുള്ള കടയില്‍ എത്തിയപ്പോഴാണ് ആ ഭാഗ്യവാന്‍ താന്‍ ആണെന്ന് അദ്ദേഹം അറിഞ്ഞത്.

വളരെ കുറച്ചു ആഗ്രഹങ്ങള്‍ മാത്രമാണ് രാജന് ഉള്ളത്. അടച്ചുറപ്പുള്ള ഒരു വീട്ടില്‍ അന്തിയുറങ്ങുക, ബാങ്കില്‍ നിന്നെടുത്ത ഏഴ് ലക്ഷം രൂപ അടച്ചുതീര്‍ക്കുക. കഷ്ടപ്പെടുന്ന നിരവധി പേര്‍ തനിക്കു ചുറ്റുമുണ്ടെന്നും അവരെ സഹായിക്കുമെന്നും രാജന്‍ പറഞ്ഞു.

റബര്‍ ടാപ്പിങ്ങും കൃഷിപ്പണിയുമെല്ലാം ചെയ്താണ് രാജന്‍ ജീവിക്കുന്നത്. സ്‌കൂള്‍ പഠനംപോലും പൂര്‍ത്തിയാക്കാന്‍ കഴിയാതെ കൂലിപ്പണിക്കു പോകാന്‍ തുടങ്ങിയതാണു മകന്‍ രിഗില്‍. ഭാര്യ രജനിയും കൂലിപ്പണിക്കു പോകും. മഴക്കാലത്തു പണിയില്ലാതാവുമ്പോള്‍ സ്വര്‍ണ്ണം പണയപ്പെടുത്തിയും മറ്റുമാണു നിത്യച്ചെലവു നടത്തിയിരുന്നത്. മകള്‍ ആതിര വിവാഹിതയായി. ഇളയമകള്‍ അക്ഷര പ്ലസ് ടു വിദ്യാര്‍ത്ഥിനിയാണ്.

Exit mobile version