വസ്ത്രം കണ്ട് ആളെ തിരിച്ചറിയാന്‍ ഉപദേശിക്കുന്ന, മതം പറഞ്ഞു പൗരത്വ രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യ സ്‌നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടത്; കുറിപ്പ്

വൈറലായ ചിത്രത്തിനു പിന്നിലുള്ളത് വെളിപ്പെടുത്തിയുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാനായ നജീബ് മൂടാടി.

കൊച്ചി: ‘ട്രെയിനില്‍ പര്‍ദ്ദയിട്ട ഒരു ഉമ്മയുടെ മടിയില്‍ തലവെച്ചുറങ്ങുന്ന കുട്ടി മാളികപ്പുറം’ കഴിഞ്ഞ രണ്ട് ദിവസമായി സോഷ്യല്‍മീഡിയയില്‍ നിറയുന്ന മതസൗഹാര്‍ദ ചിത്രമാണ് ഇത്. വൈറലായ ചിത്രത്തിനു പിന്നിലുള്ളത് വെളിപ്പെടുത്തിയുള്ള കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് എഴുത്തുകാനായ നജീബ് മൂടാടി.

മനുഷ്യര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മുളപ്പിക്കാന്‍ ഭരണകൂടം പോലും ശ്രമിക്കുന്ന ഇക്കാലത്ത്, ശബരിമല യാത്രക്കിടെ തന്റെ മകള്‍ വേദ തൊട്ടടുത്തിരിക്കുന്ന പര്‍ദ്ദയിട്ട ഉമ്മയുടെ മടിയില്‍ തലവെച്ചു സുഖമായി ഉറങ്ങുന്ന ചിത്രം നിമിഷ നേരംകൊണ്ടാണ് സോഷ്യല്‍മീഡിയ ഏറ്റെടുത്തത്.

വസ്ത്രം കണ്ട് ആളെ തിരിച്ചറിയാന്‍ ഉപദേശിക്കുന്ന, മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്‌നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതെന്ന് നജീബ് കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്നലെ ഫേസ്ബുക്കില്‍ കണ്ട ആ ചിത്രം, ആരെന്നറിയില്ലെങ്കിലും മനസ്സ് നിറച്ചത് കൊണ്ടാണ്
‘അവര്‍ രണ്ടുപേരും ധരിച്ച കറുത്ത വസ്ത്രങ്ങള്‍ ആര്‍ക്കും മുറിച്ചു മറ്റാനാവാത്ത സ്‌നേഹം കൊണ്ടാണ് നെയ്തത്’. എന്ന ഒരു അടിക്കുറിപ്പോടെ വാട്സ്ആപ്പ് സ്റ്റാറ്റസ് ആയി ഇട്ടത്.

അത് കണ്ട Safa യാണ് അവളുടെ കസിന്‍ തബ്ഷീര്‍ ആണ് ആ ഉമ്മ എന്ന് പറഞ്ഞതും കൂടെയുള്ള ചിത്രങ്ങള്‍ അയച്ചു തന്നതും. സഫയുടെ വാക്കുകളില്‍ ആ ഉമ്മയെ ഒന്ന് പരിചയപ്പെടാം.

ഭര്‍ത്താവും മക്കളുമായി ദുബായില്‍ എഞ്ചിനീയറായി കഴിയുന്ന തബ്ഷീര്‍ കാസര്‍ഗോഡ് ജില്ലയിലെ ‘ചെംനാട്’കാരിയാണ്. M.H. സീതി ഉസ്താദിന്റെ മകള്‍. കാസര്‍ഗോഡ് ആദ്യമായി ഇസ്ലാമിക പുസ്തകങ്ങള്‍ വില്‍ക്കുന്ന കട തുടങ്ങിയത് അദ്ദേഹമാണ്. ‘അനീസാ ബുക് ഡിപ്പോ’. പ്രശസ്ത കാലിഗ്രാഫര്‍ ഖലീലുള്ള ചെംനാട് അടക്കം 3 സഹോദരന്മാരും 4 സഹോദരിമാരും ആണ് തബ്ഷീര്‍ന്.

മനുഷ്യര്‍ക്കിടയില്‍ മതത്തിന്റെ പേരില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ മുളപ്പിക്കാന്‍ ഭരണകൂടം പോലും ശ്രമിക്കുന്ന ഇക്കാലത്ത്, ശബരിമല യാത്രക്കിടെ തന്റെ മകള്‍ വേദ തൊട്ടടുത്തിരിക്കുന്ന പര്‍ദ്ദയിട്ട ഉമ്മയുടെ മടിയില്‍ തലവെച്ചു സുഖമായി ഉറങ്ങുന്ന ചിത്രം വേദയുടെ അച്ഛന്‍ സന്ദീപ് തന്നെയാണ് പകര്‍ത്തിയത്. കോട്ടയത്തു പഠിക്കുന്ന മക്കളെ കാണാന്‍ പോവുകയായിരുന്നു ദുബായില്‍ നിന്നെത്തിയ തബ്ഷീര്‍.

വസ്ത്രം കണ്ട് ആളെ തിരിച്ചറിയാന്‍ ഉപദേശിക്കുന്ന, മതം പറഞ്ഞു പൗരത്വത്തിന് രേഖയുണ്ടാക്കുന്ന ഈ കാലത്താണ് രേഖ വേണ്ടാത്ത മനുഷ്യസ്‌നേഹത്തിന്റെ ഈ മനോഹര ചിത്രം പ്രചരിക്കേണ്ടതും.
(??നജീബ് മൂടാടി)

Exit mobile version